ന്യൂഡൽഹി: ആം ആദ്മി പാർട്ടി (ആപ്)-േകാൺഗ്രസ് സഖ്യത്തിനായി മധ്യസ്ഥ ശ്രമവുമായി എൻ. സി.പി അധ്യക്ഷൻ ശരദ്പവാർ. ഡൽഹിക്ക് പുറമേ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും സഖ്യ ശ്രമം നടക്കുന്നുണ്ട്. ആപ്പുമായി സഖ്യം വേണമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കുമുള്ളത്. എന്നാൽ, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് സഖ്യത്തിനെതിരെ ശക്തമായ നിലപാട് തുടരുകയാണ്. സഖ്യം വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതി.
മുഖ്യ എതിരാളിയായ ആപ്പുമായി സഖ്യം ചേരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ േദാഷം ചെയ്യും. അതേസമയം, ഹൈകമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഡൽഹിയുെട ചുമുതലയുള്ള എ.െഎ.സി.സി നേതാവ് പി.സി ചാക്കോ, മുൻ പി.സി.സി അധ്യക്ഷൻ അജയ് മാക്കൻ അടക്കമുള്ളവർ ഇപ്പോൾ സഖ്യം വേണമെന്ന നിലപാടിലാണ്.
സഖ്യം വേണമെന്ന് ചൂണ്ടിക്കാട്ടി 14ൽ 13 ജില്ലാ കമ്മിറ്റി പ്രസിഡൻറുമാരും മുൻ പി.സി.സി അധ്യക്ഷന്മാരും രാഹുലിന് കത്തയച്ചിട്ടുണ്ട്. ശക്തി ആപ്പിലൂടെ പ്രവർത്തകർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിലും ഭൂരിപക്ഷം പേരും സഖ്യത്തെ അനുകൂലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.