ന്യൂഡല്‍ഹി: സ്വകാര്യ ആധാര്‍ എൻറോൾമെൻറ് ഏജന്‍സികളുടെ പക്കല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും വ്യക്തിയുടെ സുപ്രധാന വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ ഭരണകൂടം നിര്‍ബന്ധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ ആധാർ കേസിൽ അന്തിമവാദം കേൾക്കവെ അഡ്വ. ശ്യാം ദിവാന് ബോധിപ്പിച്ചു.
ആധാറിന് ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ പണത്തിന് പകരം ലഭിക്കുമെന്ന് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതും ശ്യാം ദിവാന് ചൂണ്ടിക്കാട്ടി. ആധാര്‍ എൻറോൾെമൻറ് ചെയ്യുേമ്പാൾ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൂരിപ്പിച്ച് നല്കുന്ന ഫോമിലെ ബി പാര്‍ട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല നല്‍കാനാവില്ല. ഭരണകൂടത്തിന് മാത്രമേ അത്തരം വിവരങ്ങള്‍ കൈമാറാനാവൂ. ഫോം പൂരിപ്പിക്കുന്നതിനായി മേല്‍വിലാസം തെളിയിക്കുന്നതിന് രേഖയായി ബാങ്ക് വിവരങ്ങളും പാസ്പോര്‍ട്ടിെൻറ പകര്‍പ്പുകളും സ്വകാര്യ ഏജന്‍സിയായ മൂന്നാം കക്ഷിക്ക് നല്കാന് പൗരന്മാര് നിര്‍ബന്ധിതരാവുകയാണ്. ഇന്‍ഷുറന്‍സ് എടുക്കുന്നതിനും മൊബൈല്‍ കണക്ഷനും മറ്റും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ നല്കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് സര്‍ക്കാറിന് സമാനമായ രേഖകള്‍ കൈമാറുന്നതില്‍ പ്രശ്നമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
എന്നാല്‍, സ്വകാര്യ എൻറോള്‍മെൻറ് ഏജന്‍സികള്‍ ബാേങ്കാ ഇന്‍ഷുറന്‍സ് ഏജേൻറാ മൊബൈല്‍ സേവന ദാതാവോ അല്ലെന്നായിരുന്നു ശ്യാം ദിവാൻ ഇതിന് നൽകിയ മറുപടി. കേരളത്തില്‍ ആധാര്‍ എൻറോള്‍മെൻറ് ഫോമില്‍ ആധാര്‍ അതോറിറ്റി ആവശ്യപ്പെടുന്ന രേഖകള്‍ക്ക് പുറമെ കെ.വൈ.ആർ.പ്ലസ് എന്ന പേരില്‍ അധികവിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ദിവാന് ചൂണ്ടിക്കാട്ടി. വിവാഹം, പൊതുകാറ്റഗറി, എസ്.സി, എസ്.ടി, ഒ.ബി.സി, വിദ്യാഭ്യാസ യോഗ്യത, ജോലി, ലൈസന്‍സ്, വോട്ടര്‍ ഐഡി, പാചക വാതകം, റേഷന്‍ കാര്‍ഡ് വിവരങ്ങളും കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഏകീകൃത സ്വഭാവമില്ലെന്നാണ് -ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.