ഹൈദരാബാദിലെ നമ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ഒരു മെക്കാനിക്കൽ ഷോപ്പും താഴത്തെ നിലയിൽ കെമിക്കൽ ഗോഡൗണും ഉണ്ടായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. കാറിന്‍റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാവിലെ 9.35ഓടെയാണ് തീപിടുത്തമുണ്ടായത്. തീയുടെ ചൂടിൽ ഗ്ലാസുകൾ പൊട്ടി വീണു. ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുകളിലെ നിലകളിൽ താമസിക്കുന്ന ആളുകളെ ജനാലകൾ വഴിയാണ് ഒഴിപ്പിച്ചത്. അതേസമയം തീപിടുത്തത്തിന്‍റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.
ഇന്ന് പുലർച്ചെ ഹൈദരാബാദിലെ കോതാപേട്ടിൽ ലളിത ആശുപത്രിക്ക് സമീപമുള്ള മറ്റൊരു കടയിലും തീപിടുത്തമുണ്ടായെങ്കിലും സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.