ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്19 ബാധിതരുടെ എണ്ണം 834 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 96 പേർ ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 84 പേർ ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പെങ്കടുത് തവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. എട്ടു പേർ മരിച്ച സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം ഉണ്ടായിട്ടില്ല.
തമിഴ്നാട്ടിൽ വീടുകളിൽ 59,918 പേരെ സമ്പർക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 213 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ അഞ്ച് ഡോക്ടർമാരും ഉൾപ്പെടും. തമിഴ്നാട്ടിൽനിന്ന് ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പെങ്കടുത്ത 1,480 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതിൽ 763 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മുതൽ റാപ്പിഡ് കിറ്റുകളുപയോഗിച്ച് പരിശോധന തുടങ്ങും.
അതിനിടെ വനിത ലാബ് ടെക്നീഷ്യന് കോവിഡ് സ്ഥിരീകരിച്ചതിനാൽ തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. മുഴുവൻ ജീവനക്കാർക്കും സമ്പർക്കവിലക്കേർപ്പെടുത്തി. ടെക്നീഷ്യെൻറ ഭർത്താവിനും ഭർതൃ മാതാവിനും രോഗം ബാധിച്ചിട്ടുണ്ട്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.