ഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ പ്രസിഡന്‍റ് പ്രീതം സിങ്ങിന്‍റെ വീട്ടിലെത്തി പുഷ്പ വിൽപത്രം കൈമാറുന്നു
ഡെറാഡൂൺ: തന്‍റെ സ്വത്ത് മുഴുവൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി ഉത്തരാഖണ്ഡിൽ നിന്നുള്ള 78കാരി പുഷ്പ മുൻജിയാൽ. 50 ലക്ഷം മൂല്യം വരുന്ന വസ്തുക്കളും 14.5 പവൻ സ്വർണവുമാണ് രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിനൽകിയത്. ഇതുസംബന്ധിച്ച് പുഷ്പ ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചിരിക്കുകയാണ്.
രാഹുൽ ഗാന്ധിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് സ്വത്ത് എഴുതിവെച്ചുകൊണ്ട് പുഷ്പ വ്യക്തമാക്കിയത്. രാഹുലിനെയും അദ്ദേഹത്തിന്‍റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമുണ്ട്. രാഹുൽ ഗാന്ധിയെ കുറിച്ച് അത്രയും പ്രതീക്ഷയുള്ളതിനാലാണ് സ്വത്തുക്കൾ അദ്ദേഹത്തിന് എഴുതിവെക്കുന്നത് -പുഷ്പ പറഞ്ഞു.
ഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ പ്രസിഡന്‍റ് പ്രീതം സിങ്ങിന്‍റെ വീട്ടിലെത്തി പുഷ്പ വിൽപത്രം കൈമാറിയതായി കോൺഗ്രസ് മെട്രോപൊളിറ്റൻ പ്രസിഡന്‍റ് ലാൽചന്ദ് ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.