ന്യൂഡൽഹി: കോവിഡ്- 19 രോഗം ബാധിച്ച് ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു. ജർമനിയിൽനിന്ന് ഇ റ്റലി വഴി എത്തിയ 72കാരനായ പഞ്ചാബ് സ്വദേശി ബുധനാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് മരണം നാലായി.
ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നേരത്തേ മൂന്നുപേർ മരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവർ 173 ആയി. വ്യാഴാഴ്ച 20 പേർക്കുകൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഛത്തിസ്ഗഢിലും ചണ്ഡീഗഢിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു.
ജപ്പാനിലെ 16 പേർ ഇന്ത്യയിലേക്ക് മടങ്ങി
ന്യൂഡൽഹി: കോവിഡ് -19 ബാധിച്ച് ജപ്പാനിലെ ആഡംബര കപ്പലിൽ കുടുങ്ങിയ 16 പേർക്ക് രോഗം ഭേദമായതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു.ഇവർ നാട്ടിലേക്ക് മടങ്ങി. രോഗികൾക്ക് കപ്പലിൽതന്നെ ചികിത്സ ലഭ്യമാക്കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി. ഈ കപ്പലിൽ 138 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 119 പേരെയാണ് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്.
ഡൽഹിയിൽ കർശന നിയന്ത്രണം
ന്യൂഡൽഹി: കോവിഡ് തടയുന്നതിെൻറ ഭാഗമായി ഡൽഹിയിൽ അഞ്ചിലധികം പേർ ഒരുമിച്ചു കൂടരുതെന്ന് ഡൽഹി പൊലീസ് ഉത്തരവ്. ഇതുൾപ്പെടെ നിരവധി നിർദേശങ്ങളാണ് പൊലീസ് കമീഷണർ പുറത്തിറക്കിയത്.
നിയമം ലംഘിക്കുന്നവർ ശിക്ഷാർഹരാണ്. ഈ മാസം 18 മുതൽ 31 വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.