ചെന്നൈ: വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ വ്യാപക നാശം. വീട് തകർന്ന് ഒരു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ 28 പേർ മരിച്ചു. നാഗപട്ടണം, കടലൂർ, കാരക്കൽ, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ, രാമനാഥപുരം തുടങ്ങിയ തീര ജില്ലകളിലാണ് വൻ നാശമുണ്ടായത്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടായി. തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയിൽ 17 സെൻറിമീറ്ററും തഞ്ചാവൂർ ജില്ലയിലെ അതിരാമപട്ടണത്ത് 16 സെൻറിമീറ്ററും മഴ രേഖെപ്പടുത്തി. ഇവിടെ 110 കിലോമീറ്ററിലധികം വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.
അതിരാമപട്ടണത്ത് കെട്ടിടങ്ങൾക്കും മറ്റും വ്യാപക നാശനഷ്ടം സംഭവിച്ചു. തഞ്ചാവൂർ പട്ടുക്കോട്ട ശിവകൊല്ലയിലാണ് വീട് തകർന്ന് വേൽമുരുകെൻറ മക്കളായ സതീഷ് (22), രമേഷ് (21), ദിനേഷ് (19), ബന്ധു അയ്യാദുരൈ (19) എന്നിവർ മരിച്ചത്. പൊട്ടിവീണ ൈവദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റും വീടിെൻറ ചുമരിടിഞ്ഞും വീടിന് മുകളിലേക്ക് മരം വീണുമെല്ലാമാണ് മറ്റ് മരണങ്ങളുണ്ടായത്. അതേസമയം, 13 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. ചുഴലിക്കാറ്റിെൻറ കേന്ദ്രഭാഗം വെള്ളിയാഴ്ച ഉച്ചക്ക്് 12.30ഒാടെയാണ് നാഗപട്ടണം വേദാരണ്യത്തിലൂടെ കടന്നുപോയത്.
അഞ്ചു ദിവസം മുേമ്പ മുന്നറിയിപ്പ് ലഭിച്ചതിനാൽ വ്യാപക മുൻകരുതൽ സ്വീകരിച്ചത് നാശനഷ്ടം കുറക്കാനിടയാക്കി. ഏഴു ജില്ലകളിലായി 82,000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി പള്ളി ഗോപുരത്തിെൻറ മകുടം പൊട്ടിവീണു. പള്ളിയിലെ മെഴുകുതിരി കത്തിക്കുന്ന മറ്റൊരു കെട്ടിടത്തിെൻറ മേൽക്കൂരയും തകർന്നു.
ഒക്ടോബർ 28ന് അനാച്ഛാദനം ചെയ്ത 78 അടി ഉയരമുള്ള യേശുവിെൻറ പ്രതിമക്കും കേടുപറ്റി. റെയിൽ ഗതാഗതം തടസ്സെപ്പട്ടു. നൂറുക്കണക്കിന് മത്സ്യബന്ധന ബോട്ടുകൾക്കും കേട് സംഭവിച്ചിട്ടുണ്ട്. തിരുച്ചി വിമാനത്താവളത്തിൽ പൂർണമായും വിമാന സർവിസ് മുടങ്ങി. വെള്ളിയാഴ്ച പുലർച്ച രണ്ടരക്ക് ഷാർജയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.