എ.എൻ 32 വിമാന അപകടം: കാരണം കണ്ടെത്തും -വ്യോമസേന മേധാവി

ഹൈദരാബാദ്: അരുണാചൽപ്രദേശിൽ 13 പേരുടെ മരണത്തിനിടയാക്കിയ എ.എൻ 32 വിമാനം തകരാനുണ്ടായ കാരണം കണ്ടെത്തുമെന്നും അത്ത രം അപകടങ്ങൾ ഇനിയും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ വ്യ ക്തമാക്കി. ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും ലഭിച്ചിട്ടുള്ളതിനാൽ അപകടകാരണം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിനടുത്ത ഡുണ്ടിഗലിൽ വ്യോമസേന അക്കാദമിയിലെ കംബൈൻഡ് ഗ്രാജ്വേഷൻ പരേഡിൽ സംബന്ധിക്കാനെത്തിയ ധനോവ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

അസമിലെ ജോർഹർട്ടിൽനിന്ന് അരുണാചലിലെ മെൻചുകയിലേക്ക് പറക്കവെ ജൂൺ മൂന്നിനാണ് മൂന്നു മലയാളികളടക്കം 13 പേർ കയറിയ വിമാനം കാണാതായത്. എട്ട് ദിവസത്തിനുശേഷമാണ് വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തി എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്.

12,000 അടി ഉയരത്തിലുള്ള കാട്ടുപ്രദേശത്തെ കിടങ്ങിലാണ് വിമാനം കിടക്കുന്നത്. ഹെലികോപ്ടറിൽ ഇറക്കിയ 15 അംഗങ്ങളടങ്ങിയ പ്രത്യേക ദൗത്യ സംഘം അപകട സ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങിയെങ്കിലും മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല. കനത്തമഴയും ഇരുൾ മൂടിയ കാലാവസ്ഥയും രക്ഷാദൗത്യത്തിന് വിഘാതമാകുകയാണ്.

Tags:    
News Summary - AN 32 IAF Aircraft accident; will find out the fact said IAF Chief -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.