ന്യൂഡൽഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ ്റിയുടെ അന്തിമ റിപ്പോർട്ട്. 2002-2006 കാലഘട്ടത്തിൽ നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിെക്ക മുസ്ലിംക ളെ തെരഞ്ഞെുപിടിച്ച് ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് റിപ്പോർട്ട് തയാറാക ്കിയിട്ടുള്ളത്. 2002 മുതൽ 2006 വരെ ഗുജറാത്തിൽ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാന ാണ് സുപ്രീം കോടതി മുൻ ജഡ്ജി എച്ച്.എസ് ബേദിയുെട അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്. കമ്മിറ്റിയുെട റിപ്പോ ർട്ട് നിരീക്ഷണ സമിതി അധ്യക്ഷന് മുമ്പാകെ സമർപ്പിച്ചു.
17 ഏറ്റുമുട്ടലുകളിൽ മൂനെനണ്ണം വ്യാജമാണെന്ന് റിപ് പോർട്ട് ചുണ്ടിക്കാട്ടുന്നു. കസിം ജാഫർ, സമീർഖാൻ, ഹാജി ഹാജി ഇസ്മഇൗൽ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലിൽ കൊന്ന ത്. സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർ വരെയുള്ള ഒമ്പതു പൊലീസുകാർ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടണമെന്നും നിർദേശമുണ്ട്. ബാക്കി 14 എണ്ണത്തിലും ഗുജറാത്ത് െപാലീസിന് സമിതി ക്ലീൻ ചിറ്റ് നൽകുന്നു. ഇൗ കേസുകളിൽ പൊലീസിനെതിരെ നടപടിയുടെ ആവശ്യമില്ലെന്നും സമിതി വ്യക്തമാക്കുന്നു.
മുസ്ലിംകളെ തെരഞ്ഞുപിടിച്ച് െകാന്നതിൽ സംസ്ഥാന സർക്കാറിന് പങ്കുണ്ടെന്നും മുസ്ലിംകളെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലണമെന്ന് അധികൃതർ വാക്കാൽ നിർദേശം നൽകിെയന്നുമുള്ള ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിെൻറ ആരോപണങ്ങളെയും റിപ്പോർട്ട് തള്ളുന്നു.
ഗോധ്ര സംഭവം നടക്കുേമ്പാൾ ഗുജറാത്തിെല എ.ഡി.ജി.പിയായിരുന്ന ശ്രീകുമാർ, 2002ലെ കലാപ കാലത്ത് ഇൻറലിജൻറ്സ് ഡി.ജി.പിയായിരുന്നു. ഏറ്റുമുട്ടൽ അന്വേഷിച്ച കമ്മിറ്റിക്ക് മുമ്പാകെ രണ്ട് നിവേദനങ്ങളാണ് അദ്ദേഹം സമർപ്പിച്ചത്. കൂടാതെ മൊഴി എടുക്കുന്നതിനും ഹാജരായിരുന്നു. മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കൊല്ലാനുള്ള നിർദേശത്തെ ധിക്കരിച്ചതുകൊണ്ടാണ് ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തനിക്ക് ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഗുജറാത്ത് ഡി.െഎ.ജി ഡി.ജി വൻസാരയുടെ രാജിക്കത്തിലും പൊലീസ് ഏറ്റുമുട്ടലുകളെ കുറച്ച് പരാമർശങ്ങളുണ്ടെന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ശ്രീകുമാറിെൻറ വാദങ്ങളെ ന്യായീകരിക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്ന് ജസ്റ്റിസ് ബേദി അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീകുമാർ നൽകിയ നിവേദനങ്ങളിലും മൊഴികളിലും പറയുന്ന കാര്യങ്ങൾ പൊതുവായി പറയുന്നവയാണെന്നും മുസ്ലീംകെള തെരഞ്ഞെുപിടിച്ച് ഇല്ലാതാക്കിയെന്ന ആരോപണങ്ങൾ രേഖാമൂലം തെളിയിക്കാനായിട്ടില്ലെന്നും 229 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
‘ആരോപണങ്ങൾ തെറ്റാണെന്ന് സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാണ്. 17 ഏറ്റുമുട്ടലുകളിലെ ഇരകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിെല വിവിധ സമുദായത്തിൽ നിന്നുള്ളവരാണ്. ഇവരിലെ പൊതുഘടകം വിവിധ തീവ്രതയിലുളള കുറ്റകൃത്യ പശ്ചാത്തലാമാണ്’ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ബേദി കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സീൽചെയ്ത് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിെൻറ കോപ്പി ഹരജിക്കാരായ മുതിർന്ന മാധ്യമ പ്രവർത്തകർ ബി.ജി വർഗീസിനും ഗാനരചയിതാവ് ജാവേദ് അക്തറിനും നൽകാൻ ഇൗ ആഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തരവിട്ടത്. ഗുജറാത്ത് ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് 2007ലാണ് വർഗീസും അക്തറും സുപ്രീംകോടതിയിൽ വ്യത്യസ്ത ഹരജികൾ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.