ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ പ്രവണത ആവർത്തിക്കുകയും മായാവതി-അഖിലേ ഷ് സഖ്യം യാഥാർഥ്യമാവുകയും ചെയ്താൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് നഷ്ടപ്പെടുന്നത് 100 വരെ സീറ്റുകൾ. ബി.ജെ.പിയെ ഇപ്പോൾ അധികാരത്തിൽനിന്ന ് പുറത്താക്കിയ മൂന്നിടത്തുമായി ബി.ജെ.പിക്ക് നഷ്ടപ്പെടുന്നത് 30 സീറ്റുകൾ.
ജമ്മു-കശ്മീരിൽ തുടങ്ങി ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, യു.പി തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഹിന്ദി മേഖലയിൽ ആകെയുള്ള 273 സീറ്റിൽനിന്ന് 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷികളും നേടിയത് 226 സീറ്റായിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 65ൽ 62 സീറ്റും ബി.ജെ.പി വാരിയെടുത്തിരുന്നു. മൂന്നു സീറ്റു മാത്രമാണ് കോൺഗ്രസിന് കിട്ടിയത്. മധ്യപ്രദേശിൽ രണ്ട്; ഛത്തിസ്ഗഢിൽ ഒന്ന്, രാജസ്ഥാനിൽ പൂജ്യം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിക്ക് മൂന്നിടത്തുമായി ആകെ 177 നിയമസഭ സീറ്റുകളാണ് നഷ്ടപ്പെട്ടത്. 2013ൽ കിട്ടിയ സീറ്റുകളിൽ 47 ശതമാനവും പോയി. കോൺഗ്രസ് 163 സീറ്റുകളാണ് കൂടുതൽ സമ്പാദിച്ചത്. 138 ശതമാനം കൂടുതൽ.
ഛത്തിസ്ഗഢിലെ ഒാരോ ലോക്സഭ മണ്ഡലത്തിലും ശരാശരി ഏഴു നിയമസഭ സീറ്റുണ്ട്. രാജസ്ഥാനിൽ ഇത് എട്ടും മധ്യപ്രദേശിൽ ഒമ്പതുമാണ്. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ അതുവഴി കോൺഗ്രസിനാണ് നേട്ടം. ഛത്തിസ്ഗഢിലെ 11ൽ 10ഉം കോൺഗ്രസിന് കിട്ടും. വട്ടപ്പൂജ്യമായിരുന്ന രാജസ്ഥാനിൽ 25ൽ 13 വരെ സീറ്റ് കോൺഗ്രസ് നേടും. മധ്യപ്രദേശിൽ 27 സീറ്റു പിടിച്ച ബി.ജെ.പിയുടെ ശേഷി 17 ആയി ചുരുങ്ങും. വോട്ടറുടെ മനസ്സ് ഇന്നത്തെ നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പു വരെ തുടർന്നാൽ അതാണ് സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.