മുംബൈ ഭീകരാക്രമണം: ലശ്കര്‍ തീവ്രവാദിക്കെതിരായ കേസ് പാകിസ്താന്‍ പിന്‍വലിച്ചു

ലാഹോര്‍: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ മുന്‍ ലശ്കറെ ത്വയ്യിബ തീവ്രവാദി സുഫ്യാന്‍ സഫറിനെതിരായ കേസ് പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) പിന്‍വലിച്ചു.അന്വേഷണത്തില്‍ സുഫ്യാനെതിരെ മതിയായ തെളിവുകളൊന്നും ലഭിച്ചില്ളെന്ന വാദം നിരത്തിയാണ് അന്വേഷണ ഏജന്‍സിയുടെ നടപടി.

മുംബൈയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് 14,800 രൂപ നല്‍കിയെന്നും ആക്രമണത്തിനു മുമ്പ് മറ്റൊരു പ്രതിയായ ശാഹിദ് ജമീല്‍ റിയാസിന് 31 ലക്ഷം കൈമാറിയെന്നുമാണ് സുഫ്യാനെതിരായ ആരോപണം. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ മാസമാണ് ഖൈബര്‍ പഖ്തൂന്‍ പ്രവിശ്യയില്‍ വെച്ച് ഇയാള്‍ പിടിയിലായത്. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ശാഹിദ് ജമീല്‍ റിയാസിനെ ചോദ്യം ചെയ്തതില്‍നിന്ന് സുഫ്യാനെതിരെ കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ളെന്ന് പാക് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.