ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തി; രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നാമക്കൽ സ്വദേശി സതീഷ് കുമാർ, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റ് 43 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

അണ്ണാ ഡി.എം.കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നേരത്തെ സമാനകേസിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് തമിഴ്നാട് പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു.
 


ജയലളിത ആരോഗ്യം വീണ്ടെടുത്ത് ഭരണരംഗത്ത് തിരികെ വരുമെന്ന തരത്തിൽ അനുയായികൾ  സോഷ്യൽ മീഡിയകളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജയലളിതയുടെ അനുയായികളോട് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിലെ പ്രൊഫൈൽ ഫോട്ടോ 'എന്റെ മുഖ്യമന്ത്രിക്ക് സുഖമാണ്' (My CM is fine) എന്ന തരത്തിൽ മാറ്റാൻ എ.ഐ.എ.ഡി.എം.കെ നിർദേശം നൽകി. മുഖ്യമന്ത്രിക്ക് അസുഖം ഭേദമായി വരുന്നുണ്ടെന്നും ആശുപത്രിയിൽ വെച്ച് പ്രധാനപ്പെട്ട തീരുമാനങ്ങൾ ജയലളിത എടുക്കുന്നുണ്ടെന്നും പാർട്ടി വക്താക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.


 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.