‘ധാന്യമില്ല് അശുദ്ധമാക്കിയ’ ദലിതനെ കഴുത്തറുത്ത് കൊന്നു

ഡറാഡൂണ്‍: ധാന്യങ്ങള്‍ പൊടിച്ചു നല്‍കുന്ന മില്ല് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ദലിതനെ കഴുത്തറുത്ത് കൊന്നു. ഉത്തരാഖണ്ഡിലെ അതിര്‍ത്തിഗ്രാമമായ കദാരിയയിലാണ് സംഭവം. പ്രൈമറി സ്കൂള്‍ അധ്യാപകനായ ലളിത് കര്‍ണാടക് ആണ് സോഹന്‍റാം എന്ന ദലിതനെ അറക്കവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്നത്. ഗോതമ്പ് പൊടിച്ചത് എടുക്കാനാണ് സോഹന്‍ റാം മില്ലില്‍ എത്തിയത്. ഇതേ സമയത്ത് അവിടെയത്തെിയ ലളിത്, സോഹനെ ജാതിപറഞ്ഞ് ആക്ഷേപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബാഗേശ്വര്‍ എസ്.പി സുഖ്ബീര്‍ സിങ് പറഞ്ഞു. അറസ്റ്റിലായ ലളിതിനെ റിമാന്‍ഡ് ചെയ്തു. സവര്‍ണ ജാതിക്കാര്‍ നവരാത്രി പൂജക്ക് നിവേദിക്കുന്ന സാധനങ്ങള്‍ മില്ലില്‍ കൊണ്ടുവന്ന് പൊടിക്കുന്നതിനാല്‍ ആഘോഷ ദിവസങ്ങള്‍ കഴിഞ്ഞശേഷം മാത്രം ദലിതര്‍ മില്ല് ഉപയോഗിച്ചാല്‍ മതിയെന്ന് താക്കീത് നല്‍കിയിരുന്നുവത്രെ. ഇത് ലംഘിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.