ഡെറാഡൂണ്‍: വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പുറത്തുവിട്ട വിഡിയോയിലുള്ളത് താനാണെന്നും എന്നാല്‍, പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. കോഴ വാഗ്ദാനം ചെയ്തെന്ന് തെളിഞ്ഞാല്‍ തന്നെ പരസ്യമായി തൂക്കിലേറ്റാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും അതില്‍ എന്താണ് തെറ്റുള്ളതെന്നും റാവത്ത് ചോദിച്ചു.
നേരത്തെ ഹരീഷ് റാവത്ത് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതായി പറയുന്ന വിഡിയോ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പുറത്തുവിട്ടിരുന്നു. വിഡിയോ വ്യാജമാണെന്നും ബി.ജെ.പിയാണ് എം.എല്‍.മാര്‍ക്ക് കോഴ കൊടുത്തതെന്നുമായിരുന്നു റാവത്തിന്‍െറ വിശദീകരണം.
ഭരണപക്ഷത്തെ ഒമ്പത് എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതോടെയാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.