കൊപ്ര: താങ്ങുവില കൂട്ടി

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിങ് കൊപ്രയുടെ ഈ സീസണിലെ താങ്ങുവില ക്വിന്‍റലിന് 5950 രൂപയാക്കി. നിലവില്‍ ഇത് 5500 രൂപയാണ്. ഉണ്ടകൊപ്ര ക്വിന്‍റലിന് 5950 രൂപയുള്ളത് 6240 രൂപയാക്കി. കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ശിപാര്‍ശപ്രകാരമാണ് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി താങ്ങുവില പുതുക്കിനിശ്ചയിച്ചത്. നാളികേരകൃഷിയില്‍ കൂടുതല്‍ നിക്ഷേപത്തിനും  ഉല്‍പാദനത്തിനും വര്‍ധന സഹായകമാകുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. നാഫെഡും നാഷനല്‍ കോഓപറേറ്റിവ് കണ്‍സ്യൂമര്‍ ഫെഡറേഷനുമായിരിക്കും താങ്ങുവില നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.