ബാങ്കുകളുടെ കിട്ടാക്കടം പെരുകല്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന വിഷയം പരിശോധിക്കാന്‍ കെ.വി. തോമസ് ചെയര്‍മാനായ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തീരുമാനിച്ചു. സമ്പത്തിക മാന്ദ്യം കൊണ്ടാണ് കിട്ടാക്കടം പെരുകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ ഡിസംബര്‍ അവസാനിച്ചപ്പോള്‍ കിട്ടാക്കടം പെരുകിയത് 3.61 ലക്ഷം കോടി രൂപയായിട്ടാണ്. 100 കോടി രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള അക്കൗണ്ടുകള്‍ 701 ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പക്കല്‍നിന്ന് ഇതേക്കുറിച്ച് ലഭിച്ച വിശദീകരണം വിശദമായി പരിശോധിക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.