നോയിഡ: ഈ വർഷം തീരാൻ നൂറിലേറെ ദിവസം ശേഷിക്കെ, ഡൽഹിയെയും ആഗ്രയെയും ബന്ധിപ്പിക്കുന് ന യമുന എക്സ്പ്രസ് വേയിൽ ഇതുവരെ പൊലിഞ്ഞത് 150 ജീവൻ. ജൂലൈ 31 വരെയുള്ള കണക്കനുസരിച് ച് 357 അപകടങ്ങളാണ് ഈ വർഷം ഉണ്ടായത്. മരണം 145. പരിക്കേറ്റവർ -822. ഈ പാതയിലെ മരണസംഖ്യ റെക ്കോഡ് ആണെന്ന് മാത്രമല്ല, മുൻ വർഷത്തെ അപേക്ഷിച്ച് ഇതിനകംതന്നെ എത്രയോ കൂടുതലുമാണ്.
ആഗ്ര സ്വദേശിയായ അഡ്വ. കൃഷ്ണ ചന്ദ ജയിനിന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2018ൽ 659 അപകടങ്ങളാണ് ഉണ്ടായത്. 111 മരണം. 1388 പേർക്ക് പരിക്ക്. 2017ൽ അപകടങ്ങളുടെ എണ്ണം 763 ആയിരുന്നു. അന്ന് മരണം 146. 1426 പേർക്ക് പരിക്കേറ്റു.
എക്സ്പ്രസ് വേയുടെ നടത്തിപ്പുകാരായ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റിയാണ് കണക്കുകൾ കൈമാറിയത്. അമിത വേഗം മൂലവും ടയർ പൊട്ടിത്തെറിച്ചുമാണ് അപകടങ്ങളിൽ ഏറെയും നടന്നത്.
12,839 കോടി ചെലവിട്ട് 2012 ആഗസ്റ്റിലാണ് 165 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.