ബംഗളൂരു: തെറ്റിദ്ധാരണ മൂലം ഭർത്താവുമായി പിരിയുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിനു പിന്നാലെ പ്രതിശ്രുത വധു വിവാഹത്തിനു മുമ്പ് തന്നെ ആത്മഹത്യ ചെയ്തു. 27കാരിയായ ബംഗളൂരു ടെക്കിയാണ് ബാഗൽഗുണ്ടയിലെ വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് ജ്യോതിഷി നടത്തിയ പ്രവചനത്തിൽ മനം നൊന്താണ് യുവതി തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച വിദ്യാജ്യോതി മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ ഇഷ്ടപ്രകാരം രക്ഷിതാക്കൾ ഇവരുടെ വിവാഹം അംഗീകരിക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് യുവതിയുടെ രക്ഷിതാക്കൾ അടുത്തിടെ ഒരു ജ്യോതിഷിയെ കണ്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നും അത് വേർപിരിയലിലേക്കു നയിക്കുമെന്നും ജ്യോതിഷി പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഇതിനു പരിഹാരമാർഗമായി ജ്യോതിഷി ഒമ്പത് ദിവസത്തെ കർമങ്ങൾ നിർദേശിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾ ഈ കർമങ്ങൾ ചെയ്തു വരികയായിരുന്നു. പൂജയുടെ ഒമ്പതാം ദിവസമാണ് യുവതി മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് തൂങ്ങി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.