ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 15 പുതിയ ലബോറട്ടറികൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമ ന്ത്രി ഹർഷവർധൻ. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
പൂണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബായിരിക്കും ആസ്ഥാനം. പുതുതായി 15 ലാബുകൾക്ക് കൂടി അംഗീകാരം നൽകി. ഇവിടെ കൊറോണ സാമ്പിളുകൾ പരിശോധിക്കാം. നിലവിൽ 51 ലാബുകൾ രാജ്യത്ത് പ്രവർത്തന സജ്ജമാണ്. സാമ്പിളുകൾ ശേഖരിക്കുന്നതിനായി 56 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട് - മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 73ആയി ഉയർന്നു. ഇതിൽ 17 പേർ വിദേശികളാണ്. കേരളത്തിൽ 17 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 11 പേർക്കും യു.പിയിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.