Posted On
date_range Updated On
date_range പത്ത് വയസ്സുകാരിയെ പ്യൂണും സഹായിയും കൂട്ടബലാത്സംഗത്തിനിരയാക്കി
ന്യൂഡൽഹി: പത്ത് വയസ്സുകാരിയെ സ്കൂളിലെ പ്യൂണും സഹായിയും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിഴക്കൻ ഡൽഹിയിൽ മുനിസിപ്പൽ കോർപറേഷന് കീഴിലെ സ്കൂളിലാണ് ക്രൂരത അരങ്ങേറിയത്.
സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശിയായ 54കാരനായ അജയ് എന്ന പ്യൂൺ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ സഹായിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തുന്ന പ്രസ്തുത സ്കൂളിൽ ഇയാൾ പത്ത് വർഷമായി പ്യൂണായി ജോലി ചെയ്യുന്നുണ്ട്.
പ്രിൻസിപ്പലും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരും ചേർന്നാണ് സംഭവം തങ്ങളെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 14നായിരുന്നു സംഭവം. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പോക്സോ അടക്കം കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.