അപകടങ്ങളിൽപ്പെട്ടവർക്കും ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും അടിയന്തര ചികിത്സ തേടുന്നവർക്കും രക്തം ഒരു ജീവൻരക്ഷാ മാർഗമാണ്. എന്നാൽ ആഗ്രഹമുള്ള എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിയില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ആരോഗ്യ വിദഗ്ധർ ചില കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
രക്തം ദാനം ചെയ്യുന്ന വ്യക്തിയുടെയും അത് സ്വീകരിക്കുന്ന ആളുടെ ആരോഗ്യത്തിന് ഇത് നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. വയസ്സ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് ഒരാൾക്ക് രക്തം കൊടുക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.
ഇത്തരം പരിശോധനകൾ രക്തം സ്വീകരിക്കുന്ന ആളുടെ ശരീരത്തിന് സുരക്ഷിത മാർഗത്തിലൂടെ രക്തമെത്തിക്കാൻ സഹായിക്കും. രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ വേണം രക്തം പരിശോധിക്കാൻ. പെട്ടന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാകണമെങ്കിൽ രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ പരിശോധിക്കുന്നതാണ് നല്ലത്.
രക്തം കൊടുക്കാൻ സാധിക്കുന്നത് ആർക്കൊക്കെ?
രക്തം കൊടുക്കാൻ പറ്റാത്തത് ആർക്കൊക്കെ?
ചില സന്ദർഭങ്ങളിൽ രക്തം ദാനം ചെയ്യുന്നത് നീട്ടി വെക്കേണ്ടി വരാറുണ്ട്.
♦പച്ചകുത്തിയവരും മൂക്കുത്തി, കാതു കുത്ത് എന്നിവ നടത്തിയവരും ആറ് മാസത്തിന് ശേഷമേ രക്തം കൊടുക്കാവൂ.
♦സാധാരണ ദന്തചികിത്സ കഴിഞ്ഞവർ 24 മണിക്കൂറിന് ശേഷവും, ശസ്ത്രക്രിയ വേണ്ടിവന്നവർ ഒരു മാസത്തിന് ശേഷവും രക്തം നൽകുക.
♦മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം. ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ രക്തദാനം ചെയ്യാൻ യോഗ്യരല്ല.
♦ചുമ, പനി, തൊണ്ടവേദന, വയറു വേദന തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർ പൂർണ്ണമായി ഭേദമാവുന്നത് വരെ കാത്തു നിൽക്കണം.
♦രക്തം ദാനം ചെയ്യുന്നതിന് മുന്നേ ശസ്ത്രക്രിയ ചെയ്തവർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, ആർത്തവമുള്ളവർ തുടങ്ങിയവർ കാത്തു നിൽക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്.
രക്തം നൽകിക്കഴിഞ്ഞാൽ ശരീരം വേഗത്തിൽ പഴയസ്ഥിതിയിലാകാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:
ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുക.
അമിതമായ ശാരീരിക അധ്വാനമോ ഭാരമുള്ള ജോലികളോ അന്ന് ഒഴിവാക്കുക.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.