രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഇത് പല കാരണങ്ങളാലാകാം. ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോണിെൻറ ഉൽപാദനക്കുറവും കാലക്രമേണ ശരീരത്തിൽ ഇൻസുലിെൻറ പ്രവർത്തനക്ഷമത കുറയുന്നതും രോഗഹേതുക്കളാണ്. എന്നാൽ, പ്രമേഹം ഒരു മിന്നൽപോലെ പൊടുന്നനെ ഉണ്ടാകുന്ന രോഗമല്ല. മറിച്ച് രോഗം കണ്ടുപിടിക്കപ്പെടുന്നതിന് ഏകദേശം 5-7 വർഷം മുമ്പ് അതിനുള്ള ഒരുക്കങ്ങൾ ശരീരത്തിൽ ആരംഭിക്കുകയായി. എന്നാൽ, ഈ സന്ദർഭത്തിൽ ഇൻസുലിെൻറ ഉൽപാദനം വർധിപ്പിച്ച് ശരീരം രോഗലക്ഷണങ്ങളെ അതിജീവിക്കുന്നതു കാരണം നമ്മൾ അറിയാതെ പോകുന്നു എന്നു മാത്രം. എന്നാൽ, ഒരു ഘട്ടമെത്തുേമ്പാൾ ശരീരത്തിന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിച്ച് ഇൻസുലിെൻറ പോരായ്മ പരിഹരിക്കാൻ കഴിയാതെ വരുകയും പ്രമേഹരോഗം പ്രത്യക്ഷപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ അതു പൊടുന്നനേ പ്രത്യക്ഷപ്പെട്ടു എന്ന് രോഗി കരുതുകയും ചെയ്യും.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുെട അളവ് വെറുംവയറ്റിൽ 126 മി. ഗ്രാമിന് മുകളിൽ പോവുകയോ ആഹാരശേഷം അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം 200 മി. ഗ്രാമിന് മുകളിൽ എത്തുകയോ ചെയ്യുേമ്പാഴാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. എന്നാൽ, വെറും വയറ്റിൽ പഞ്ചസാരയുടെ സാധാരണ നില 100 മി. ഗ്രാം ആണ്. ആഹാരശേഷം 140 മി. ഗ്രാമും അപ്പോൾ വെറും വയറ്റിൽ 100 മി. ഗ്രാമിന് മുകളിലും എന്നാൽ, 125 മി. ഗ്രാമിന് താഴെയുമുള്ളവർ പ്രമേഹരോഗികളല്ല. അതുപോലെ ആഹാരശേഷം 140 മി. ഗ്രാമിന് മുകളിലും എന്നാൽ, 200 മി. ഗ്രാമിന് താഴെയുമുള്ളവരും പ്രമേഹരോഗക്കാരുമല്ല നോർമലും അല്ല. കയ്യാലപ്പുറത്തെ തേങ്ങപോലെ അപ്പുറത്തുമല്ല, ഇപ്പുറത്തുമല്ല എന്ന സ്ഥിതിവിശേഷമുള്ള ഈ അവസ്ഥയാണ് ‘പ്രീഡയബറ്റിസ്’ -അഥവാ പ്രമേഹത്തിന് മുമ്പുള്ള അവസ്ഥ.
അമേരിക്കപോലുള്ള സമ്പന്ന രാഷ്ട്രങ്ങളിൽ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒന്നെന്ന കണക്കിൽ ഈ രോഗാവസ്ഥയുണ്ട്. എന്നാൽ, അതിൽ 90 ശതമാനം പേരും ഇതിനെപ്പറ്റി അജ്ഞരാണ്. നമ്മുടെ രാജ്യത്തും പ്രമേഹരോഗികളുടെയും പ്രീഡയബറ്റിസുകാരുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നതാണ് വസ്തുത. അറിയാതെ പോകുന്നു എന്നുമാത്രം.
പ്രീഡയബറ്റിസ് രോഗമോ? രോഗങ്ങളുടെ പട്ടികയായ ഐ.സി.ഡി (ഇൻറർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ്) 10ാം റിവിഷനിൽ ‘ചികിത്സ ലഭിക്കാൻ അർഹതയുള്ള ഒരു രോഗാവസ്ഥ’യായി പ്രീഡയബറ്റിസ് കഴിഞ്ഞവർഷം മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഇടയിൽ വളരെപ്പേർ ഈ രോഗാവസ്ഥയിലുണ്ടെങ്കിലും അർഹിക്കുന്ന കരുതൽ കിട്ടാതെ അവഗണിക്കപ്പെടുകയാണ്. ഈ രോഗാവസ്ഥയെപ്പറ്റിയുള്ള ശരിയായ അവബോധമില്ലായ്മയാണ് ഇതിനു പ്രധാന കാരണം.
എങ്ങനെ കണ്ടെത്താം? പ്രമേഹരോഗം കണ്ടെത്താൻ ചെയ്യുന്ന ലളിതമായ രക്തപരിശോധനകൾതന്നെയാണ് പ്രീഡയബറ്റിസ് കണ്ടെത്താനും വേണ്ടത്. വെറും വയറ്റിലും ആഹാരശേഷമോ അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച് രണ്ട് മണിക്കൂറിന് ശേഷമുള്ള രക്തപരിശോധനയും നോർമലിൽ കൂടുതലും പ്രമേഹരോഗ പരിധിയിലെത്താത്തവരുമായ എല്ലാ പേരും പ്രീഡയബറ്റിസ് വിഭാഗത്തിൽപെടും. ശരീരത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങളിലെ പഞ്ചസാരയുടെ അളവ് തിട്ടപ്പെടുത്തുന്ന എച്ച്.ബി.എ.1സി എന്ന പരിശോധനയിലൂടെയും രോഗനിർണയം സാധ്യമാകും.
എച്ച്.ബി.എ1സി 5-7നും 6-4നും ഇടയിലുള്ളവർ പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവരാണ്. ഐ.എഫ്.ജി, െഎ.ജി.ടി എന്നീ പേരുകളിലും ഈ രോഗാവസ്ഥ അറിയപ്പെടുന്നു.
രോഗലക്ഷണങ്ങളും പ്രാധാന്യവും പ്രത്യേകിച്ച് ഒരു രോഗലക്ഷണങ്ങളും കാണപ്പെടാറില്ല. പ്രമേഹത്തിെൻറ ലക്ഷണങ്ങളായ അമിതദാഹം, അമിത വിശപ്പ്, അമിതമായ മൂത്രമൊഴിക്കൽ, ക്ഷീണം ഇതൊന്നുംതന്നെ പ്രീഡയബറ്റിസിൽ കാണപ്പെടില്ല. എല്ലാ പ്രീഡയബറ്റിസുകാർക്കും ഭാവിയിൽ പ്രമേഹം വരണമെന്നില്ലെങ്കിലും ഏകദേശം 70 ശതമാനം പേർക്കും ദീർഘകാലത്തിൽ പ്രമേഹം ഉണ്ടാകും. അതുപോലെ 25 ശതമാനത്തോളം പേർക്ക് മൂന്നു മുതൽ അഞ്ചു വർഷങ്ങൾക്കുള്ളിൽതെന്ന പ്രമേഹരോഗം പിടിപെട്ടേക്കാം. സാധാരണ ആൾക്കാരുമായി താരതമ്യപ്പെടുത്തുേമ്പാൾ പ്രീഡയബറ്റിസുകാർക്ക് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ, കണ്ണിലെ റെറ്റിനോപതി മുതലായ രോഗസാധ്യതകൾ കൂടുതലാണ്.
ചികിത്സ ആവശ്യമുണ്ടോ? ഈ രോഗാവസ്ഥ കണ്ടെത്തുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ അനേകായിരം പേർക്ക് പ്രമേഹരോഗസാധ്യത താമസിപ്പിക്കുകയോ ഇല്ലാതാക്കുവാനോ കഴിയും എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട പ്രധാന കാര്യം. നിത്യവ്യായാമം, 5-7 ശതമാനമെങ്കിലും ഭാരം കുറക്കൽ, തികച്ചും ആരോഗ്യകരമായ ആഹാരരീതി അവലംബിക്കൽ ഇവയാണ് ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
പോഷകാഹാരങ്ങൾ കുറഞ്ഞതും, പയറുവർഗങ്ങളും ഇലക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. വേഗത്തിൽ നടക്കുക, ഓടുക, നീന്തുക, സൈക്ലിങ് മുതലായ വ്യായാമ മുറകളിൽദിവസവും 30-45 മിനിറ്റുകൾ ചെലവഴിക്കുക.
ശരീരഭാരം വളരെ കൂടിയവർ (ബി.എം.ഐ-35kg/m2), 60ന് മേെല പ്രായമുള്ളവർ, ഗർഭകാല പ്രമേഹം ഉണ്ടായിട്ടുള്ള സ്ത്രീകൾ, മുതലായ പ്രീഡയബറ്റിസ്കാർക്ക് മെറ്റ് ഫോർമിൻ, അക്കാർബോഡ് തുടങ്ങിയ ഗുളികകൾ ഏറെ പ്രയോജനപ്പെടുന്നതായി കണ്ടിട്ടുണ്ട്. അവരും ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുകയും തുടരുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.