നല്ലനാടിന് ശൈഖ് മുഹമ്മദിെൻറ 8 പ്രമാണങ്ങള്‍

ദുബൈ: ഭരണ തലത്തിലുള്ളവര്‍ മുറുകെ പിടിക്കേണ്ട എട്ട് ആദര്‍ശ പ്രമാണങ്ങള്‍ പ്രഖ്യാപി ച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്. ദ ുബൈ എമിറേറ്റിലെ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാ നപ്രമാണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എട്ട് തത്വങ്ങള്‍ പരിചയപ്പെടുത്തുന്നത്.

ദുബൈ രൂപപ്പെട്ടതും താന്‍ അതിന്റെ ഭരണാധികാരിയായി തുടരുന്നതും എട്ട് അടിസ്ഥാനപ്രമാണങ്ങളെ ആധാരമാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദേശം ആരംഭിക്കുന്നത്. രാജ്യത്തിെൻറ ഐക്യമാണ് അടിസ്ഥാനം എന്നതാണ് ആദ്യ പ്രമാണം. ദുബൈ എന്ന എമിറേറ്റിെൻറ താല്‍പര്യത്തേക്കാള്‍ യു.എ.ഇ എന്ന രാജ്യത്തിെൻറ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ആരും നിയമത്തിന് അതീതരല്ല എന്നതാണ് രണ്ടാമത്തെ പ്രമാണം. ഭരണാധികാരികളുടെ കുടുംബം ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ല. നിയമത്തിന് മുന്നില്‍ സ്വദേശികളും വിദേശകളും എന്ന വേര്‍തിരിവില്ല, മുസ്‍ലിംകള്‍ അമുസ്‍ലിംകള്‍ എന്ന വേര്‍തിരിവില്ല, പണക്കാരും പാവപ്പെട്ടവരും എന്ന വേര്‍തിരിവും പാടില്ല. ഒരു അനീതി എല്ലാ നീതിക്കും ഭീഷണിയാണ്. ആരുടെ നിയമവിരുദ്ധ പ്രവര്‍ത്തനവും അത് രാജകുടുംബത്തിലുള്ളവരുടെയായാലും അംഗീകരിക്കില്ല.

ദുബൈ ഒരു ബിസിനസ് തലസ്ഥാനമാണ് എങ്കിലും രാഷ്ട്രീയത്തില്‍ നിക്ഷേപമിറക്കില്ല, രാഷ്ട്രീയമുതലെടുപ്പുകള്‍ അതിെൻറ ലക്ഷ്യമാകില്ലെന്ന് മൂന്നാം പ്രമാണം പറയുന്നു. സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ നാടിെൻറ മൂന്ന് ചാലകശക്തികളായിരിക്കും എന്നതാണ് നാലാമത്തെ പ്രമാണം. സഹിഷ്ണുതയുള്ള, മുന്‍വിധിയില്ലാത്ത സമൂഹമാകണം ദുബൈയിലേത്, സാമ്പത്തിക വൈവിധ്യവല്‍കരണത്തില്‍ ഊന്നല്‍ വേണം, പ്രതിഭയുള്ളവര്‍ക്ക് അവസമൊരുക്കുന്ന നാടാകണം- ഇവയാണ് അഞ്ച്, ആറ്, ഏഴ് പ്രമാണങ്ങള്‍. രാജ്യത്തെയും മേഖലയിലെയും അടുത്ത തലമുറക്ക് വിഘാതമാകുന്ന എല്ലാം ഒഴിവാക്കണം എന്നതാണ് എട്ടാത്തെ പ്രമാണം. മേഖലയിലെ രാഷ്ട്രീയതീരുമാനങ്ങള്‍ പോലും വരും തലമുറയെ ദോഷകരമായി ബാധിക്കരുതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞുവെക്കുന്നു.

Tags:    
News Summary - zaik muhammed-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.