ദുബൈ: ആദ്യ അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് പുറത്ത് ഏറ്റവും വല ിയ യോഗ പരിപാടിക്ക് സാക്ഷ്യം വഹിച്ച ദുബൈ നഗരം അഞ്ചാമത് യോഗ ദിനവും വർധിത ആവേശത്തേ ാടെ കൊണ്ടാടി. ഇന്ത്യൻ കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ ദുബൈ സ്പോർട്സ് കൗൺസിലിെൻറയും ദുബൈ നഗരസഭയുടെയും ആശിർവാദത്തോടെ നടന്ന പരിപാടി ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ ഒത്തുചേരൽ വേദി കൂടിയായി മാറി. പലരും അവധി ദിനാഘോഷം യോഗക്കായി സമർപ്പിച്ചു.
ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, സ്പോർട് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് ഹരീബ്, ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ദാവുദ് അബ്ദു റഹ്മാൻ അൽ ഹജ്രി തുടങ്ങിയവർ പെങ്കടുത്തു. സബീൽ പാർക്കിൽ യോഗക്ക് എത്തിയവർക്കെല്ലാം ടീഷർട്ടും തൊപ്പിയും നൽകിയിരുന്നു. അതിനു പുറമെ നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റും ടി.വിയും ഉൾപ്പെടെ നിരവധി സമ്മാനങ്ങളും.
വിവിധ പ്രായക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കുമായി വേറിട്ട മത്സരങ്ങളും നടത്തിയിരുന്നു. ആർട്ട് ഒാഫ് ലിവിങ്, സഹജയോഗ, രാജയോഗ, സ്കൈ യോഗ, ചിരിയോഗ എന്നിങ്ങനെ വിവിധ രീതിയിലെ പരിശീലകരാണ് നേതൃത്വം നൽകിയത്.ഇതിനു പുറമെ വിവിധ പാർക്കുകളിലും സ്കൂളുകളിലും ലേബർ ക്യാമ്പുകളിലും യോഗ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.