അബൂദബി: ഇന്ത്യ ഉൾപ്പെടെ 59 രാജ്യങ്ങളിൽനിന്നുള്ള 1300ഒാളം പ്രതിഭകൾ പെങ്കടുക്കുന്ന ‘വേൾഡ് സ്കിൽസ് അബൂദബി^2017’ലെ മത്സരങ്ങൾക്ക് ബുധനാഴ്ച അവസാനിക്കും. ആറ് വിദഗ്ധ മേഖലകളിലെ 51 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളാണ് പൂർത്തിയാകുന്നത്. മേളയുടെ സമാപനം 19ന് യാസ് െഎലൻഡ് ഡു അറേനയിൽ നടക്കും.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ‘വേൾഡ് സ്കിൽസ് അബൂദബി 2017’ സന്ദർശിച്ചു. വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, കാബിനറ്റ്– ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി എന്നിവരും ശൈഖ് ഹംദാനോടൊപ്പമുണ്ടായിരുന്നു.
മേളയിെല യു.എ.ഇയുടെ പങ്കാളിത്തത്തെ കുറിച്ചും യു.എ.ഇ യുവതയുടെ പ്രകടനങ്ങളെ കുറിച്ചും യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ ശൈഖ് ഹംദാന് വിശദീകരിച്ചുകൊടുത്തു. അടുത്ത വേൾഡ് സ്കിൽസ് മത്സരങ്ങൾക്ക് 2019ൽ റഷ്യയിലെ കസാൻ വേദിയാകും.45ാമത് മത്സരത്തിനാണ് റഷ്യ ആതിഥേയത്വം വഹിക്കുക. 1950ൽ ആരംഭിച്ച വേൾഡ് സ്കിൽ മത്സരം രണ്ട് വർഷം കൂടുേമ്പാൾ വ്യത്യസ്ത രാജ്യങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.