അജ്മാന്‍: ഏഷ്യന്‍ വംശജരായ രണ്ടു പേരെ ഭര്‍ത്താക്കന്മാരായി സ്വീകരിച്ച വിദേശ വനിതക്കെതിരെ അജ്മാന്‍ പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. ഒരേ സമയം രണ്ടുപേരെ ഭര്‍ത്താക്കന്മാരെ നില നിര്‍ത്തി എന്നതാണ് ഇവര്‍ക്കെതിരെ ലഭിച്ച പരാതി. ഒൗദ്യോഗിക വിവാഹ ഉടമ്പടികളിയിലൂടെ വ്യത്യസ്ത സ്ഥലങ്ങളിലായാണ് രണ്ടു പേരെ ഇവര്‍ വിവാഹം ചെയ്തത്. ഇവരുടെ ആദ്യ ഭര്‍ത്താവാണ് സ്ത്രീക്കെതിരെ പരാതി നല്‍കിയത്.
നോര്‍വെയിലെ ഓസ്ലോവില്‍ ദാറുല്‍ ഉലൂമില്‍ വെച്ച് ഇയാള്‍ ഇവരെ വിവാഹം ചെയ്തിട്ടുണ്ടത്രേ. ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നോര്‍വെയിലെയും യു. എ. ഇയുടെയും വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിട്ടുണ്ട്. ഈ വിവാഹ ബന്ധം നിലനില്‍ക്കെ രണ്ടാമത്തെ വ്യക്തിയുമായി ഇവര്‍ വിവാഹം ബന്ധത്തിലേര്‍പ്പെട്ടു. അജ്മാനിലെ കീഴ് കോടതിയിലാണ് രണ്ടാമത്തെ വിവാഹം നടന്നത്.ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്തു പൊറുതി തുടങ്ങിയ സ്ത്രീക്കും രണ്ടാം ഭര്‍ത്താവിനുമെതിരെ വ്യഭിചാരം കുറ്റം ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.