ദുബൈ: രാജ്യത്ത് ഞായറാഴ്ച തെളിഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ചില കിഴക്കൻ, വടക്കൻ മേഖലകളിൽ പകൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചില ഉൾനാടൻ, തീരദേശ പ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പത്തിന്റെ അളവ് ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതുകാരണമായി മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. കാറ്റ് തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ചത്തെ മഴക്ക് തുടർച്ചയായി ഫുജൈറയിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ചയും മഴ ലഭിച്ചു. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവയുടെ വിവിധ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച കനത്ത മഴ രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം നിറയുകയും വാദികളിൽ ഒഴുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. രാജ്യത്താകമാനം തണുത്ത കാലാവസ്ഥ തുടരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ശരാശരി 15 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും പ്രധാന സ്ഥലങ്ങളിലെ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.