ദുബൈ: അധിക ചെലവുകളോ സെക്യൂരിറ്റി ഡെപോസിറ്റായി പണമോ നൽകാതെ തന്നെ രക്ഷിതാക്കളെയും അടുത്ത ബന്ധുക്കളെയും യു.എ.ഇയിൽ സന്ദർശക വിസയിൽ കൊണ്ടുവരാം. സന്ദർശക വിസകൾ അംഗീക ൃത ട്രാവൽ ഏജൻസികളെ സ്പോൺസറാക്കി എടുക്കുകയാണെങ്കിൽ ദുബൈ എമിഗ്രേഷനിൽ അധിക കരുത ൽ ധനം കെട്ടിവെക്കാതെതന്നെ പ്രിയപ്പെട്ടവരെ സന്ദർശനത്തിനായി എത്തിക്കാനാകും.
നേരിട്ട് വിസ എടുക്കുകയാണെങ്കിൽ മാതാവ്, പിതാവ്, സഹോദരങ്ങൾ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കൾക്ക് 1020 ദിർഹമും മറ്റുള്ളവർക്ക് 2020 ദിർഹമും ദുബൈ എമിഗ്രേഷനിൽ കെട്ടിവെക്കണമായിരുന്നു. താരതമ്യേന ശമ്പളം കുറവുള്ള ജോലികൾ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയായിരുന്നു ഇൗ സെക്യൂരിറ്റി ഡെപോസിറ്റ്.
അംഗീകൃത ട്രാവൽ ഏജൻസി വഴി സന്ദർശക വിസക്ക് അപേക്ഷിക്കുന്നവർക്ക് ഇത്തരം പൊല്ലാപ്പുകളൊന്നുമില്ലാതെ വേഗത്തിൽ തന്നെ വിസ തരപ്പെടുത്താനാകും. മാത്രമല്ല, വളരെ കുറച്ച് പേപ്പർവർക്കുകൾ മാത്രമേയുണ്ടാവുകയുള്ളൂ. അതെല്ലാം ട്രാവൽ ഏജൻസികൾ പൂർത്തീകരിക്കുകയും ചെയ്യും. ലേബർ കോൺട്രാക്ടും അറബിക് ഭാഷയിൽ തയാറാക്കിയ സാലറി സർട്ടിഫിക്കറ്റും ദീവ ബില്ലും സ്വയം സംഘടിപ്പിക്കാൻ ഓടിനടക്കേണ്ടന്നർഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.