ദുബൈ: കൗമാരകലകളുടെ മണലാരണ്യത്തിലെ ഉത്സവമായി ജീപ്പാസ് യു ഫെസ്റ്റ് ദുബൈയില്‍ അരങ്ങേറി. യു.എ.ഇയിലെ ഏറ്റവും വലിയ കലാമേളയായ യു ഫെസ്റ്റിെൻറ മൂന്നാം ഘട്ടമാണ് ദുബായ് മുഹസിന ഇന്ത്യന്‍ അക്കാദമി സ്കൂള്‍ അങ്കണത്തില്‍ നടന്നത്. ഷാര്‍ജ എമിറേറ്റിലെ പത്തോളം സ്കൂളുകളില്‍ നിന്നായി ആയിരത്തില്‍പരം പ്രതിഭകൾ പതിനേഴ് ഇനങ്ങളില്‍ മാറ്റുരച്ചു. 174 പോയിൻറ് നേടി ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കിരീടം ചൂടി. തിരുവാതിര കളി, ഒപ്പന, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നപ്പോള്‍ കാണികളും ആവേശത്തിമര്‍പ്പിലായി. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, പ്രഛന്നവേഷം എന്നിവയും മികച്ച നിലവാരം പുലര്‍ത്തി. പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് ആണ് രണ്ടാം വര്‍ഷവും യുഫെസ്റ്റ് അണിയിച്ചൊരുക്കുന്നത്. റാസല്‍ഖൈമയില്‍ ആരംഭിച്ച മേള ദുബായ് , അബുദാബി എന്നീ സോണുകളിലെ മത്സരങ്ങള്‍ക്ക് ശേഷം ദുബായില്‍ ഡിസംബര്‍ ഒന്നിന് ഗ്രാന്‍ഡ് ഫിനാലെയോടെ സമാപിക്കും.
കാണികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായാണ് യു ഫെസ്റ്റ് രണ്ടാം എഡിഷന്‍. ഏഷ്യാനെറ്റ് ന്യൂസ്, ഹിറ്റ് 96.7 എഫ്എം എന്നിവയുടേയും ഗള്‍ഫ് മാധ്യമത്തിെൻറയും സഹകരണത്തോടെയാണ് മൽസരം നടത്തുന്നത്. രജിസ്ട്രഷന്‍ ഫീസില്ലാതെ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന ഏക കലാമൽസരമാണ് യുഫെസ്റ്റ്. ദുബായ് എമിറേറ്റുകളിലെ സ്കൂളുകള്‍ പങ്കെടുക്കുന്ന നാലാം ഘട്ട മത്സരങ്ങള്‍ ഇന്ന് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.