ജനപങ്കാളിത്തത്തോടെ യോഗ ദിനാചരണം

ദുബൈ: മൂന്നാമത് അന്തർദേശീയ യോഗ ദിനം യു.എ.ഇയിൽ െചാവ്വാഴ്ച രാത്രി വിപുലമായി ആചരിച്ചു. ദുബൈയിലും അബൂദബിയിലും മറ്റു എമിേററ്റുകളിലും കൂട്ട യോഗാസന പ്രകടനം നടന്നു.ദുബൈയിൽ  ഇന്ത്യൻ കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ  സബീൽ പാർക്ക്, ബുർജ് പാർക്ക്, ബുർഹാനി കോംപ്ലക്സ് എന്നിവിടങ്ങളിലാണ് പരിപാടികൾ നടന്നത്. സബീൽ പാർക്കിൽ രാത്രി 8.30 മുതൽ രാത്രി 10.30 വരെ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ 5000ത്തോളം പേർ പെങ്കടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ഇന്ത്യൻ സ്കൂളുകൾ ബുധനാഴ്ച രാവിലെ യോഗ ദിനാചരണ പരിപാടികൾ നടക്കും. സബീൽ പാർക്കിൽ മലയാളിയായ ഇവാൻ സ്റ്റാൻലി ഏറ്റവും കൂടുതൽ നേരം ശീർഷാസനത്തിൽ നിന്ന് തെൻറ തന്നെ പേരിലുള്ള ലോക റെക്കോഡ് തിരുത്തി. 63.45 മിനിട്ടാണ് സ്റ്റാൻലി തലകീഴായ് നിന്നത്.

അബൂദബിയിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എക്സിബിഷൻ സെൻററിലും ബോറ ഇസ്ലാമിക് കൾച്ചറൽ സെൻററിലും യോഗാഭ്യാസം നടന്നു. അബൂദബി നാഷനൽ എക്സിബിഷൻ െസൻററിൽ നടന്ന ദിനാഘോഷങ്ങളിൽ യു.എ.ഇ സാംസ്കാരിക^ വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് ആൽ ഖാസിമി, ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി, ഡോ.ബി.ആർ.െഷട്ടി തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്്ട്ര യോഗ  ദിനം ജൂൺ 21നാണെങ്കിലും അന്ന് റമദാനിലെ പവിത്ര രാത്രിയായതിനാൽ യു.എ.ഇയിൽ  ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. റാസൽഖൈമയിൽ ഇന്നാണ് പരിപാടി.

Tags:    
News Summary - uae yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.