അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പാകിസ്താൻ പ്രസിഡൻറ് ഇംറാൻ ഖാനുമായി ചർച്ച നടത്തി. മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഇരു രാജ്യങ്ങൾക്കും പരസ്പരം താൽപര്യമുള്ള വിഷയങ്ങൾ ചർച്ചയിൽ വിഷയമായി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ആരാഞ്ഞു.ഇംറാൻ ഖാെൻറ സന്ദർശനത്തെ സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശനം യു.എ.ഇയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് വലിയ കരുത്ത് പകരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
പാകിസ്താൻ പ്രധാനമന്ത്രിയായി ഇൗയിടെ ചുമതലയേറ്റ ഇംറാൻ ഖാനെ അദ്ദേഹം അഭിനന്ദിക്കുകയും പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. യു.എ.ഇ സന്ദർശിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച ഇംറാൻ ഖാൻ രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും നേർന്നു. യു.എ.ഇയുമായുള്ള സുഹൃദ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ പാകിസ്താനുള്ള താൽപര്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. പാക് മന്ത്രിമാർ ഉൾപ്പെട്ട ഉന്നതതല പ്രതിനിധി സംഘമാണ് ഇംറാൻ ഖാനെ അനുഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.