ദുബൈ: യു.എ.ഇയിലെ വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന അംഗീകാരമാണ് പഠന-പഠനേതര പ്രവർത്തനങ്ങളിലെ മികവിനുള്ള ശൈഖ് ഹംദാൻ അവാർഡ്. എല്ലാ വർഷവും ഏപ്രിലിൽ വർണാഭമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്ന അവാർഡ് ഇന്ത്യയുടെ യശസ്സുയർത്തി മലയാളി മിടുക്കന്മാരും മിടുക്കികളും സ്വന്തമാക്കാറുണ്ട്. ഇക്കുറി ലോക്ഡൗൺ പ്രമാണിച്ച് മാറ്റിവെക്കേണ്ടിവന്ന 22ാമത് പുരസ്കാര വിതരണം ഒാൺലൈൻ മുഖേനെ ചൊവ്വാഴ്ച നടന്നപ്പോഴും മലയാളത്തിളക്കമുണ്ടായിരുന്നു. ദുബൈ മില്ലേനിയം സ്കൂൾ പത്താം േഗ്രഡ് വിദ്യാർഥിനിയായ സന ഫിറോസ് ആണ് ആ മിടുക്കി. പഠനത്തിലും വായനയിലും സംഗീതത്തിലും കായികരംഗത്തും സംവാദത്തിലുമെല്ലാം ഒരുപോലെ മികവ് പുലർത്തുന്ന സന കഴിഞ്ഞ വർഷത്തെ പ്രിൻസസ് ഡയാന പുരസ്കാര ജേതാവാണ്.
ഇൻറർനാഷനൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ്, ഗൾഫ് ഡിബേറ്റ്സ്, എമിറേറ്റ്സ് ലിറ്റററി ഫെസ്റ്റിവൽ എന്നിവയിലെ സമ്മാനങ്ങൾക്ക് പുറമെ ഷാർജ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ടാലൻറ് കോമ്പിറ്റിഷനിലും ഒന്നാം സ്ഥാനം നേടി. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും അവർക്ക് സന്തോഷം പകരാനും സന്നദ്ധ സംഘടനകൾക്കൊപ്പം ചേരുന്ന ഇൗ മിടുക്കി അർബുദം ബാധിച്ചവർക്ക് വിഗ്ഗുകൾ നിർമിക്കുന്നതിനായി മൂന്നു വർഷമായി തെൻറ മുടിയും നൽകിവരുന്നു. എമിറേറ്റ്സ് എൻവയൺമെൻറൽ ഗ്രൂപ്പിെൻറ സജീവ പ്രവർത്തകയും സ്കൂൾ സ്റ്റുഡൻറ്സ് കൗൺസിൽ അറബിക് കൗൺസിൽ അംഗവും ഹൗസ് ക്യാപ്റ്റനുമാണ്. അൽ ഹത്ബൂർ ഗ്രൂപ് ഡെപ്യൂട്ടി ജനറൽ മാനേജറായ പത്തനംതിട്ട സ്വദേശി ഫിറോസ് ഖാെൻറയും ഹയർ സെക്കൻഡറി അധ്യാപികയായ ബിജി ഫിറോസിെൻറയും മകളാണ്. സൈറ എന്ന കുഞ്ഞനുജത്തിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.