ദുബൈ: സാധാരണക്കാർക്കും ജോലി നഷ്ടപ്പെട്ടവർക്കും രോഗികൾക്കും ബുദ്ധിമുട്ടുന്നവർക്കും നാട്ടിലെത്താൻ വേണ്ടിയാണ് വന്ദേഭാരത് മിഷൻ ആരംഭിച്ചത്. എന്നാൽ, വിമാനം വരുന്നതും പോകുന്നതും പാവപ്പെട്ടവർ മാത്രം അറിയുന്നില്ല എന്നതാണ് സത്യം. ടിക്കറ്റ് ബുക്കിങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ് വിറ്റഴിക്കുന്നതാണ് ഇപ്പോൾ കാണുന്ന രീതി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് ടിക്കറ്റ് വിൽപന ആരംഭിക്കുന്ന വിവരം ഉച്ചക്ക് 12 മണിക്കാണ് ഇന്ത്യൻ കോൺസുലേറ്റിെൻറ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുന്നത്. സോഷ്യൽ മീഡിയ തിരയാത്തവരും ഇന്ത്യൻ കോൺസുലേറ്റിനെ ഫോളോ ചെയ്യാത്തവരും ഇൗ വിവരം അറിഞ്ഞതേയില്ല.
സാധാരണക്കാരും െതാഴിലാളികളുമെല്ലാം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നിരിക്കേ ആർക്കുവേണ്ടിയാണ് മിന്നൽ ടിക്കറ്റ് വിൽപന നടത്തിയതെന്ന േചാദ്യം ബാക്കി നിൽക്കുന്നു. വിവരം അറിഞ്ഞ് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ കയറിയവർക്കാവെട്ട, ടിക്കറ്റ് കിട്ടിയതുമില്ല. ദുബൈയിൽ നിന്ന് ഡൽഹിയിലേക്കും ഷാർജയിൽ നിന്ന് ഇൻഡോർ, ശ്രീനഗർ, ചണ്ഡീഗഡ്, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കും ജൂലൈ 11 മുതലുള്ള വിമാനങ്ങളുടെ ടിക്കറ്റാണ് എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച വിൽപനക്കെത്തിയത്. എന്നാൽ, നാല് മണിക്ക് വെബ്സൈറ്റിൽ കയറിയപ്പോൾ സൈറ്റ് കിട്ടുന്നില്ലായിരുന്നു.
15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോൾ ‘സോൾഡ് ഒൗട്ട്’ എന്നാണ് കാണിക്കുന്നത്. ഇൗ ടിക്കറ്റുകൾ ആരാണ് എടുത്തത് എന്നതിൽ ഒരു വ്യക്തതയുമില്ല.ജൂലൈ മൂന്നിനും ‘മിന്നൽ’ ടിക്കറ്റ് വിൽപന നടന്നിരുന്നു. വൈകുന്നേരം നാല് മുതൽ ടിക്കറ്റ് വിൽക്കുമെന്ന അറിയിപ്പ് ഉച്ചയോടെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, നാല് മണി മുതൽ ഒരു മണിക്കൂറോളം വെബ്സൈറ്റ് ഹാങ്ങായിരുന്നു. സൈറ്റ് തിരിച്ചുവന്നപ്പോഴാവെട്ട, ടിക്കറ്റ് തീർന്നു. കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ച നാൽപതോളം വിമാനങ്ങളുടെ ടിക്കറ്റുകളിൽ ഭൂരിപക്ഷവും സാധാരണക്കാർക്ക് ലഭിച്ചിട്ടില്ലെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.