നാടിെൻറ നന്മ നന്നായറിഞ്ഞ ദിവസങ്ങളാണ് കടന്നുപോകുന്നത്. നമ്മുടെ സംസ്ഥാനം എത്ര മാത്രം വളർന്നിരിക്കുന്നു എന്നറിയണമെങ്കിൽ ഇതുപോലെ കുറച്ചുദിവസം ക്വാറൻറീനിലി രിക്കണം. വിമാനത്താവളത്തിലും വീട്ടിലുമെല്ലാം കരുതലൊരുക്കുന്ന ആരോഗ്യ സംവിധാനങ്ങ ളുള്ളപ്പോൾ നമ്മൾ ഒരിക്കലും തോറ്റുപോകില്ല. ആരോഗ്യ പ്രവർത്തകർ മുതൽ ആറ് മണിക്ക് വാർത്താസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി വരെ നമുക്ക് നൽകുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല.
മാർച്ച് 18നാണ് അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ ജ്യേഷ്ടനും ഞാനും നാട്ടിലേക്ക് പുറപ്പെട്ടത്. വിമാനത്തിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ചെക്ക് ഇൻ ഓൺലൈൻ ആയതുകൊണ്ട് വിമാനത്താവളത്തിൽ അധികം സമയം െചലവഴിക്കേണ്ടി വന്നില്ല. വിമാനത്തിൽ കയറിയ ശേഷം ബാത്റൂമിൽ പോലും പോകാതെ സീറ്റിൽ തന്നെ ഇരുന്നുറങ്ങി. ഓരോ 30 മിനിറ്റിലും സാനിറ്റൈസർ ഉപയോഗിക്കാൻ ഞങ്ങൾ പരസപരം ഓർമിപ്പിച്ചു കൊണ്ടിരുന്നു.
വിമാനത്താവളത്തിൽ ഇറങ്ങിയതും എയർപോർട്ട് ജീവനക്കാർ ഫോം പൂരിപ്പിക്കാനായി ഞങ്ങെള സമീപിച്ചു. അത് പൂരിപ്പിച്ച് നൽകിയതോടെ മറ്റൊരു പൊലീസുകാരൻ എത്തി. ‘സർ, ഇതിനു മുമ്പ് വന്ന വിമാനത്തിലുള്ളവരെ നോക്കി കൊണ്ടിരിക്കയാണ്. ദയവായി കാത്തിരിക്കണം. 10 മിനിറ്റിനകം ചെക്ക് ചെയ്യാം’ എന്നായിരുന്ന ഭവ്യതയോടെയുള്ള അദ്ദേഹത്തിെൻറ വാക്കുകൾ. അതിന് ശേഷം ആരോഗ്യപ്രവർത്തകൻ കോവിഡിനെ പറ്റിയുള്ള ബോധവത്കരണവും നടത്തി. സത്യവാങ്മൂലവും നൽകി പലവിധ പരിശോധനകൾക്കൊടുവിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായത്. സുഹൃത്ത് വാഹനം എത്തിച്ചിരുന്നു. അതിലാണ് ഞങ്ങൾ വീട്ടിലേക്ക് നീങ്ങിയത്. വീട്ടിൽ എനിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നു.
എന്നേക്കാൾ ഗൗരവവും ഇൗ കാര്യത്തിൽ വീട്ടുകാർക്കുണ്ടായി എന്നത് അത്ഭുതപ്പെടുത്തി. തൊട്ടടുത്ത ദിവസം മുതൽ രാവിലെ ആരോഗ്യ പ്രവർത്തകരുടെ വിളിയെത്തി തുടങ്ങി. നമ്മുടെ ആരോഗ്യകാര്യത്തിൽ അവർ എത്രത്തോളം ശ്രദ്ധാലുവാണെന്ന് ഒാരോ ഫോൺകോളിൽ നിന്നും മനസ്സിലാവും. അത് ചെറുതല്ലാത്ത ആത്മവിശ്വാസം പകർന്നിട്ടുണ്ട്. എന്ത് വന്നാലും അവർ കൂടെ കാണും എന്നൊരു ചിന്ത നമുക്കുണ്ടാവും. എെൻറ കാര്യത്തിൽ കരുതലുമായി ഒരു സംസ്ഥാനത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും കൂടെയുണ്ട് എന്നു പോലും തോന്നിപോയ ദിനങ്ങളാണത്. അനുഭവിച്ചു മനസ്സിലാേക്കണ്ട കാര്യം തന്നെയാണ് കേരള മോഡൽ ഹോം ക്വാറൻറീൻ. ഞാൻ ജനിച്ചത് കേരളത്തിൽ ആണെന്ന് തല ഉയർത്തിപ്പിടിച്ച് പറയാൻ കഴിയുന്നതും ഇതൊക്കെകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.