ആരോടൊക്കെയാണ് ഞാൻ നന്ദി പറയേണ്ടത്. ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ടുപോയെന്ന് തോന്നിയ ക്വാറൻറീൻ ദിനങ്ങളിൽ ആശ്വാസത്തിെൻറ തണൽവിരിച്ചവർക്കുമേൽ എത്ര നന്ദി വാക്കുകൾ ചൊരിഞ്ഞാലും അതൊരു അധികപ്പറ്റാവില്ല. മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത ആ രോഗ്യ പ്രവർത്തകർ മുതൽ കുടുംബവും കൂട്ടുകാരും അകലങ്ങളിലിരുന്ന് എന്നോട് കാണിച ്ച അടുപ്പമാണ് ഇൗ കാലത്തെ അതിജീവിക്കാൻ കരുത്തേകിയത്. നാട്ടിലേക്ക് പോകാനുള്ള അനു മതി ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് യാത്രക്കൊരുങ്ങിയത്.
കൊറോണ എന്ന മാരക വ ൈറസിെൻറ ഗൗരവം അതുവരെ എന്നെ പേടിപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം (അറിവില്ലായ്മ ക ൊണ്ടാവാം). മാർച്ച് 16ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാനൊരുക്കിയ മുൻകരുതലുകൾ എത്രയെന്ന് മനസ്സിലാക്കി തുടങ്ങിയത്. എമിഗ്രേഷന് മുമ്പായി കാണപ്പെട്ട ആരോഗ്യവകുപ്പിെൻറ കൊറോണ നിരീക്ഷണ കൗണ്ടറുകളും ഉദ്യോഗസ്ഥരുടെ നിരീക്ഷണബോധവും എടുത്തുപറയേണ്ടതാണ്. ചെറുപ്പക്കാരനായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ഞാൻ പാലിക്കേണ്ട കാര്യങ്ങൾ എത്ര വിനീതനായാണ് പറഞ്ഞുതന്നത്.
എമിഗ്രേഷനിലേക്ക് നടക്കുമ്പോൾ ഗൗരവമുള്ള മുഖത്തോടുകൂടിയ കട്ടമീശക്കാരൻ ഉദ്യോഗസ്ഥൻ എന്നെ ഓർമിപ്പിച്ചു- ‘‘14 ദിവസത്തെ ക്വാറൻറീൻ ലംഘിച്ചാൽ നിയമ നടപടി ഉണ്ടാകും, മറക്കണ്ട.’’ ചിരിച്ച മുഖത്തോടെ ഞാനും മറുപടി നൽകി ‘‘ഇല്ല സാർ, എവിടേം പോകില്ല.’’ വിമാനത്താവളത്തിലേക്ക് വിളിക്കാനെത്തുന്ന സുഹൃത്തുക്കളായ അഹമ്മദും കബീറും എത്താൻ ഒരുമണിക്കൂറിലധികം വൈകുമെന്നറിഞ്ഞതോടെ പാർക്കിങ്ങിൽ ആളില്ലാത്തിടത്തേക്ക് മാറിനിന്നു. ആ സമയങ്ങളിലെല്ലാം ആംബുലൻസുകൾ ഇടവിട്ട് ആളുകളെ കയറ്റി കൊണ്ടുപോകുന്ന രംഗം പേടിയോടെയാണ് നോക്കി നിന്നത്. സംഗതിയുടെ ഗൗരവം പിടികിട്ടിയതോടെ ഭാര്യവീട്ടിലായിരുന്ന ഭാര്യയെയും മക്കളെയും അവിടെ തന്നെ നിർത്താൻ തീരുമാനിച്ചു.
എനിക്ക് കഴിക്കാനുള്ള പഴം സുഹൃത്തുക്കൾ നേരത്തേ വാങ്ങിവെച്ചതിനാൽ എവിടെയും നിർത്തേണ്ടി വന്നില്ല. സുഹൃത്ത് സുധീർ കിള്ളിയത്ത് വഴിയാണ് ഹെൽത്ത് സെൻററിൽ വിവരം അറിയിച്ചത്. താമസിയാതെ പാവറട്ടി ഹെൽത്തിലെ ഉദ്യോഗസ്ഥൻ തിരിച്ചു വിളിച്ചു. കുടുംബം ദിവസങ്ങളായി വീട്ടിൽ ഇല്ലാത്തതിനാലും തറവാട്ടിൽ സ്ട്രോക് വന്നു കിടക്കുന്ന ഉമ്മ ഉള്ളതിനാലും ഭക്ഷണം ഇല്ലാത്ത വിവരം സുധീർ ആരെയോ അറിയിച്ചിരുന്നു. അവർക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതിനാലാണ് ഭാര്യ എത്തിയത്. എന്ത് മാറാരോഗമാണെങ്കിലും ഭയമില്ലാതെ കൂടെനിൽക്കാൻ അമ്മയോ ഭാര്യയോ മകളോ വേണം എന്നത് പ്രപഞ്ച സത്യമാണ്. ചുമയും ശ്വാസതടസ്സവും ശരീരവേദനയും ഇടക്കിടെ ആശങ്കപ്പെടുത്തി. ഒാരോദിവസവും ആശ്വാസമേകിയവരാണ് എനിക്ക് മാനസികമായ കരുത്തു പകർന്നത്. എടുത്തുപറയേണ്ട രണ്ട് പേരാണ് തൃശൂർ കൊറോണ സെല്ലിലെ കൗൺസലിങ് ഉദ്യോഗസ്ഥരായ ഭാഗ്യലക്ഷ്മിയും ലാവണ്യയും.
രണ്ടു വാക്കിൽ ഒതുങ്ങില്ല അവരുടെ വിശേഷം. ടെൻഷൻമൂലം സംസാരിക്കാൻ കഴിയാത്തതിനാൽ ആദ്യമൊക്കെ അവരെ മനപ്പൂർവം ഒഴിവാക്കിയിരുന്നു. എന്നാൽ, അവർ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. പതിയെ എന്നെ അവർ സ്വാധീനിച്ചു കൊണ്ടിരുന്നു. ക്വാറൻറീൻ ദിവസങ്ങളിൽ എന്നെക്കൊണ്ട് നിർത്താതെ സംസാരിപ്പിച്ചത് അവരുടെ മിടുക്കാണ്. നേരിൽ കാണാതെ വാക്കുകൾകൊണ്ട് നമ്മെ ചേർത്തു പിടിക്കുന്നവരാണ് അവർ.
എന്നും എപ്പോഴും കാര്യങ്ങൾ വിളിച്ചന്വേഷിക്കുന്ന സുഹൃത്തോ ജേഷ്ഠതുല്യനോ ആയി സുധീർ കിള്ളിയത്, ആരോഗ്യ വകുപ്പിലെ സുഹൃത്ത് അൽത്താഫ്, എെൻറ കാര്യങ്ങൾക്ക് മുട്ടു വരാതെ കൂടെ നിന്ന അമ്മാവെൻറ മകൻ ജവഹർ അലി, വിമാനത്താവളത്തിൽനിന്ന് വീട്ടിലെത്തിച്ച് സ്വയം ക്വാറൻറീൻ വരിച്ച എം.കെ. അഹ്മദ്, ഒപ്പം നിന്ന കബീർ, രണ്ട് പതിറ്റാണ്ടിെൻറ സൗഹൃദത്തിെൻറ അവകാശത്തിൽ ആത്മവിശ്വാസമേകിയ സഹപാഠി ഷരീഫ, ദുബൈയിലുള്ള സുഹൃത്തുക്കൾ... അങ്ങനെ നീളുന്ന ആ പട്ടിക.
കൂടുതൽ പേർ സ്നേഹിച്ചതും വിരലിൽ എണ്ണാവുന്ന ചിലർ മാറാരോഗിയാക്കി അകറ്റിയതും ഇൗ ക്വാറൻറീൻ കാലത്തെ തിരിച്ചറിവാണ്. അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ സഹായിക്കേണ്ട. പക്ഷേ, സ്വയം ക്വാറൻറീനിൽ ഇരിക്കാൻ തയാറായ ആളുകളെ ക്രൂശിക്കരുത്. പരിശോധന ഫലം നെഗറ്റിവ് ആണെന്നറിഞ്ഞപ്പോൾ ഉണ്ടായത് പുതിയൊരു ജീവിതമാണ്. സർക്കാറിനും ഉദ്യോഗസ്ഥർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.