25 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ആദ്യമായാണ് ഗ്ലൗസും മാസ്കും ധരിച്ച് വിമാനത്തി ൽ കയറിയത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ വിമാനത്താവളങ്ങ ൾ അടച്ചിടാൻ തീരുമാനിച്ചതിെൻറ തലേദിവസം, മാർച്ച് 21ന് ദുബൈയിൽനിന്നുള്ള എമിറേറ് റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അവിടെയുള്ള എല്ലാ പരിശോധനകളും ന ടത്തിയശേഷം 14 ദിവസം ക്വാറൻറീനിൽ തുടരാൻ നിർദേശം ലഭിച്ചു. ഞാൻ വീട്ടിലേക്ക് വിളിച്ചു. മ ോനോട് എെൻറ വാഹനം എടപ്പാളിൽ കൊണ്ടുവന്ന് നിർത്തിയിടാൻ പറഞ്ഞു. എടപ്പാളിൽനിന്ന് ആ വാഹനവുമെടുത്ത് ഞാൻ വീട്ടിലേക്ക് യാത്രയായി.
വീട്ടിൽനിന്ന് ആരെങ്കിലും പുറത്തുപോകുന്നതും ആരെങ്കിലും വരുന്നതും കർശനമായും വിലക്കാൻ എല്ലാവരോടും വിളിച്ചറിയിച്ചു. പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെ വിവരമറിയിച്ചു. വീടിെൻറ മുകളിലെ റൂം എനിക്കുമാത്രമായി സജ്ജീകരിച്ചിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നാട്ടിലെ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും 14 ദിവസം വളരെയധികം ശ്രദ്ധിക്കണം എന്നും ഒാർമിപ്പിച്ചു. പിന്നാലെ ജില്ല ആരോഗ്യവിഭാഗം ഒാഫിസിൽനിന്ന് സുഖവിവരങ്ങൾ അന്വേഷിച്ചു. നിങ്ങൾക്ക് വീട്ടിലും നാട്ടിലും ബുദ്ധിമുട്ട് ഇല്ലല്ലോ എന്ന് പ്രത്യേകം അന്വേഷിച്ചു. ആരെങ്കിലും പ്രയാസം ഉണ്ടാക്കുന്നുവെങ്കിൽ ഉടനെ വിവരം അറിയിക്കാൻ ഹെൽത്ത് ഇൻസ്പെക്ടറുടെ നമ്പറും നൽകി. 25ാം തീയതി രാവിലെ മലപ്പുറം ജില്ല കലക്ടർ നേരിട്ടു വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അതിനുശേഷം പൊന്നാനി സി.ഐ വിളിക്കുകയും എന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും ചെയ്തു.
എന്താവശ്യമുണ്ടെങ്കിലും നേരിട്ട് വിളിക്കാമെന്നു പറഞ്ഞ് നമ്പർ തന്നു. വീട്ടിലേക്ക് എന്താവശ്യമുണ്ടെങ്കിലും വിളിച്ചുകൊള്ളണമെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം സദാ സജ്ജമാണെന്നും പറഞ്ഞു. ഇതിനിടയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇൗ ഉദ്യോഗസ്ഥരുടെയെല്ലാം കെയറിങ് സത്യത്തിൽ അത്ഭുതപ്പെടുത്തി. സഹോദരനോട് എന്നപോലെയാണ് അവർ ഒാരോരുത്തരും സംസാരിച്ചതും നിർദേശങ്ങൾ നൽകിയതും. 14 ദിവസത്തിനിടയിൽ അഞ്ചോ ആറോ തവണ വട്ടംകുളം ഹെൽത്ത് സെൻററിൽനിന്ന് നഴ്സുമാർ എത്തി വിവരങ്ങൾ തിരക്കി. മാർച്ച് 30ന് മലപ്പുറം ഹെൽത്ത് സെൻററിൽനിന്ന് വീണ്ടും വിളിയെത്തി. നിങ്ങളുടെ ഫ്ലൈറ്റിൽ യാത്രചെയ്ത ഒരാൾക്ക് മഞ്ചേരിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നു- താങ്കൾക്ക് ബുദ്ധിമുട്ടുകെളാന്നും ഇല്ലല്ലോയെന്ന് തിരക്കി. വീണ്ടും കൂടപ്പിറപ്പിനെപോലെ അവർ എനിക്ക് നിർദേശങ്ങൾ നൽകി. ഇതിനിടയിൽ വീട്ടിൽനിന്ന് പുറത്തു പോലുമിറങ്ങാത്ത മക്കൾ വീടിെൻറ ചുറ്റുമതിലിന് പെയിൻറടിക്കുകയായിരുന്നു. ആരോ ഹെൽത്ത് സെൻററിൽ വിളിച്ച് ഞാൻ ജോലിക്കാരെ വിളിച്ച് പെയിൻറ് അടിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞു. ഉടനെ വിളി വന്നു- താങ്കളെ കുറിച്ച് ഇവിടെ പരാതി ലഭിച്ചിട്ടുണ്ട്.
ഇനിയും പരാതി ഉണ്ടായാൽ നിയമനടപടികൾ ഉണ്ടാവുമെന്നും താക്കീത് തന്നു. ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി- ഞാൻ വന്നിട്ട് നാളിതുവരെയായും ഉപ്പെയയും ഉമ്മെയയും കാണാൻപോലും പോയിട്ടില്ല. ഞാൻ വരുന്നുവെന്നറിഞ്ഞാൽ ഒാടിയെത്തുന്ന എെൻറ നാട്ടുകാരെയും കൂട്ടുകാരെയും പോലും ഇൗ പടിയിലേക്ക് കടത്തിയിട്ടില്ല. ചെറുപ്പത്തിൽ ചെയ്യരുത് എന്ന് ആരെങ്കിലും പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ശീലം എനിക്കുണ്ടായിരുന്നു. ഇേപ്പാൾ അങ്ങനെയല്ല. നിങ്ങളെല്ലാം ഇത്ര കരുതലോടെ എന്നെ പരിപാലിക്കുേമ്പാൾ ആ വാക്ക് ലംഘിക്കാൻ എനിക്കാവില്ല എന്നു പറഞ്ഞു.
യു.എ.ഇയിൽ അതീവ ഹൃദ്യമായി പെരുമാറുന്ന വിവിധ ഉദ്യോഗസ്ഥരുമായി ഇടപഴകുവാനും അവരുടെ സ്നേഹസൗഹൃദം അനുഭവിക്കാനും പലകുറി അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം നാട്ടിൽ ആദ്യമായാണ് ഇത്തരം ഒരു സ്നേഹം അനുഭവിക്കുന്നത്. രോഗ ഭീതിയുടെ ഉഷ്ണകാലത്തും മനസ്സിൽ കുളിരായി പെയ്യുകയാണ് ഇൗ കരുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.