അബൂദബി: കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞമാസം 24ന് യു.എ.ഇ അന്താരാഷ്ട്ര വിമാന സർ വിസ് നിർത്തിയശേഷം നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന 345 ബ്രിട്ടീഷ് പൗരന്മാരുമായി ക ഴിഞ്ഞ ദിവസം ചാർട്ടേഡ് എമിറേറ്റ്സ് എയർലൈൻ വിമാനം ലണ്ടനിലേക്ക് പറന്നു. കഴിഞ്ഞയാ ഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രാലയവും യു.എ.ഇയിലെ ബ്രിട്ടീഷ് എംബസിയും ഫ്ൈള ദുബൈ ഉൾപ്പെടെയുള്ള വിമാനങ്ങളിൽ യു.എ.ഇയിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കാൻ ധാരണയിലെത്തിയിരുന്നു.
യു.എ.ഇയിലെ 345 ബ്രിട്ടീഷ് സന്ദർശകർ യു.കെയിലെത്തിയതിൽ സന്തുഷ്ടനാണെന്ന് യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി പാട്രിക് മൂഡി പറഞ്ഞു. ഈ ആഴ്ചയും ഇമറാത്തികൾ യു.കെയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങിയതിലും സന്തോഷിക്കുന്നു. ലണ്ടനിലെ യു.എ.ഇ എംബസിയുടെയും സർക്കാറിെൻറയും സഹകരണം ഇതിനുണ്ടായി. വിമാനത്താവളങ്ങൾ അടച്ചശേഷം നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ബ്രിട്ടീഷുകാരെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് യുനൈറ്റഡ് കിങ്ഡത്തിലെ യു.എ.ഇ അംബാസഡർ മൻസൂർ അബുൽഹോൾ പറഞ്ഞു.
അസാധാരണ സാഹചര്യങ്ങളിൽ ക്ഷമ കാണിച്ച എല്ലാ യാത്രക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു. അന്താരാഷ്ട്ര വിമാന യാത്രാ നിരോധനത്തെത്തുടർന്ന് വിദേശികളെ അവരുടെ നാട്ടിലേക്ക് മടക്കി അയക്കാൻ ഫ്ളൈറ്റുകൾക്ക് അനുമതി നൽകിയതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ദുബൈ ഓഫിസ് ഡയറക്ടറും മന്ത്രാലയ ശ്രമങ്ങളുടെ മുഖ്യ സംഘാടകനുമായ ശൈഖ് മക്തൂം ബിൻ ബുത്തി അൽ മക്തൂം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.