അബൂദബി: യു.എ.ഇ സർക്കാർ സേവനങ്ങളും ഇടപാടുകളും ഉപയോക്താക്കൾക്ക് ഒാൺലൈൻ വഴി 24 മണി ക്കൂറും പൂർത്തിയാക്കാൻ അവസരം. യു.എ.ഇ സർക്കാറിെൻറ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഡിജി റ്റൽ സർക്കാർ സേവനങ്ങൾ ഉപയോഗിക്കാനാവുക. കൊറോണ വൈറസ് വ്യാപനം കുറക്കാനുള്ള നടപടി കളുടെ ഭാഗമായാണിത്. നേരത്തെയും പല സേവനങ്ങളും ഒാൺലൈനിൽ ലഭ്യമായിരുന്നു. എന്നാൽ, പു തിയ സാഹചര്യത്തിൽ കൂടുതൽ സേവനങ്ങൾ ഒാൺലൈൻ വഴിയാക്കിയിരിക്കുകയാണ്.
270ൽ അധികം ഫെഡറൽ സേവനങ്ങൾ ഉൾപ്പെടെ 3,730 സുപ്രധാന സേവനങ്ങൾ യു.എ.ഇ സർക്കാറിെൻറ ഔദ്യോഗിക പോർട്ടൽ വഴി ഉപയോഗിക്കാം. മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും നിശ്ചയദാർഢ്യക്കാർക്കും 180ലേറെ വിദൂര സേവനങ്ങൾ പ്രയോജനപ്പെടുത്താം. വേഗത്തിൽ കണ്ടെത്തുന്നതിനായി അക്ഷരമാലാക്രമത്തിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്മാർട്ട് എൻട്രി സിസ്റ്റത്തിൽ പ്രാരംഭ രജിസ്ട്രേഷൻ രേഖകളും ഫോമുകളും ഡിജിറ്റലായി ഒപ്പിടാനും സാധിക്കും.
രാജ്യത്തുടനീളമുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ 49,36,040 പേമൻറുകൾ, വർക്ക് പെർമിറ്റ് പുതുക്കൽ, രാജ്യത്തിന് പുറത്തുനിന്നുള്ള കരാറുകൾ ഉൾപ്പെടെ 13,81,095 ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കിയതായി ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 9,87,194 വാഹന ഉടമസ്ഥാവകാശം പുതുക്കൽ, 9,64,381 ജലവൈദ്യുതി ബില്ലുകൾ അടക്കൽ, 7,51,762 ഐ.ഡി കാർഡ് പുതുക്കൽ എന്നിവയും ഡിജിറ്റർ ഇടപാടുകളിൽ നടത്തിയതായി ഇൻഫർമേഷൻ ആൻഡ് സ്മാർട്ട് ഗവൺമെൻറ് സെക്ടർ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലം അൽ ഹൊസാനി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും അതോറിറ്റിയുടെ ലക്ഷ്യങ്ങളോട് സഹകരിക്കാനും പൊതുജനങ്ങൽ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
2021ഓടെ ഫെഡറൽ ഗവൺമെൻറ് ഇടപാടുകളിൽ 50 ശതമാനവും ഡിജിറ്റലാകുന്നതോടെ പ്രതിവർഷം 11 ബില്യൻ ദിർഹം ലാഭിക്കാനാവും. 3,890 ലക്ഷം സർക്കാർ രേഖകളും 770 ലക്ഷം മണിക്കൂർ ജോലിയും 1.6 ബില്യൻ കിലോമീറ്റർ സഞ്ചാര ദൂരവും ഇതിലൂടെ ലാഭിക്കാമെന്നാണ് കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.