അജ്മാൻ: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥെൻറ പിടിവാശിമൂലം പ്രവാസിക ളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്താൻ വൈകിയത് രണ്ടുദിവസം. യു.എ.ഇയിൽ കഴിഞ്ഞദിവസം മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ജിതേന്ദ്രൻ, കൊല്ലം ചിതറ സ്വദേശി ദിലീപ്കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ടുദിവസം വൈകി നാട്ടിലെത്തിയത്. വ്യാഴാഴ്ച തിരുവനന്തപുരെത്തത്തേണ്ടിയിരുന്ന മൃതദേഹങ്ങൾ ശനിയാഴ്ച കൊച്ചിയിലാണ് എത്തിച്ചത്.
യു.എ.ഇയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ അയക്കാനിരുന്നതായിരുന്നു. എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ പുതുതായി ചുമതലയേറ്റ ഹെൽത്ത് ഇൻസ്പെക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യൻ എയർക്രാഫ്റ്റ് പബ്ലിക് ഹെൽത്ത് റൂൾ അനുസരിച്ച് വിദേശത്ത് മരിക്കുന്നയാളുടെ മൃതദേഹം എംബാമിങ് ചെയ്ത സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളും 48 മണിക്കൂർ മുമ്പ് തെൻറ ഓഫിസിൽ ലഭിെച്ചങ്കിലേ അനുമതി നൽകൂവെന്നായിരുന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നിലപാട്. എന്നാൽ, ഇൗ നിയമം റദ്ദാക്കി ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നാലു മൃതദേഹങ്ങൾ എത്തിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാവിമാനങ്ങൾ നിർത്തലാക്കിയതോടെ ഇടവിട്ട ദിവസങ്ങളിലുള്ള കാർഗോ വിമാനങ്ങളെ ആശ്രയിച്ചാണ് യു.എ.ഇയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത്. കൊച്ചിയിലും ഉദ്യോഗസ്ഥർ തടസ്സം നിൽക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ ഇടപെടൽ മൂലമാണ് തടസ്സങ്ങളില്ലാതെ മൃതദേഹങ്ങൾ കൊച്ചിയിലേക്ക് അയക്കാൻ കഴിഞ്ഞതെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.