കോവിഡ് വ്യാപനത്തോടെ ലോക്ഡൗണിലാണ് മിക്ക ഓഫിസുകളും. എന്നാൽ, ജോലിക്ക് മാത്രം ലോക്ഡൗ ണൊന്നുമില്ല. ഓഫിസിനു പകരം വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ് നമുക്കിടയിൽ പലരും. ഓട ിക്കിതച്ചുള്ള ദിനചര്യകളും ഓഫിസിലേക്കുള്ള യാത്രകളും ഒഴിവായെങ്കിലും ജോലിഭാരം ഒട് ടും ഒഴിവായിട്ടില്ലെന്നാണ് ‘വർക് ഫ്രം ഹോമു’കാരുടെ ഇപ്പോഴത്തെ ആത്മഗതം. പണി കൂടിയെന്ന ് മാത്രമല്ല, പെയിനും കൂടിയെന്നാണ് പലരും പറയുന്നത്. ശരിയാണ് ഓഫിസിലെ അതേ സംവിധാനം വീ ട്ടിലില്ലാത്തതിനാൽ സൗകര്യപൂർവം ഇരുന്നുള്ള ജോലി ചെയ്യാനൊന്നും വീടുകളിൽ പറ്റില്ലെ ന്ന കാര്യം ഉറപ്പാണ്. സോഫയിലും കട്ടിലുകളിലിരുന്നും ലാപ്ടോപ്പിലും സ്മാർട്ട് ഫോണുകള ിലുമൊക്കെ ആയാസപ്പെട്ടാണ് പലരും ജോലി തുടരുന്നത്.
ഫ്ലക്സിബിളല്ലാത്തതും തുടർച്ചയായുമുള്ള കുത്തിയിരിപ്പും സമയബന്ധിതമായി ജോലി തീർക്കേണ്ടതിെൻറ സമ്മർദവുമെല്ലാം പലരെയും രോഗികളാക്കി മാറ്റാനിടയുണ്ട്. ലോക്ഡൗൺ കഴിയുന്നതോടെ ബെഡിൽ ലോക്കായിപ്പോകാതിരിക്കാൻ കൃത്യമായ ജാഗ്രതയും ക്രമീകരണങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഉറപ്പാക്കേണ്ടതുണ്ട്. സൗകര്യമല്ലാത്ത ഇരിപ്പും തുടർച്ചയായുള്ള ജോലിയും ആദ്യം പിടികൂടുന്നത് കഴുത്തിനെയും നടുവിനെയുമാണ്. അസഹ്യമായ ബാക്ക് പെയിനിലേക്ക് നയിക്കാൻ ഇത് ഇടയാക്കിയേക്കും. ഇടവേളകളിൽ നിർബന്ധമായും റിലാക്സേഷൻ വ്യായാമങ്ങൾ നടത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.
ജോലി തുടങ്ങും മുമ്പ് തന്നെ ബ്രീത്തിങ് എക്സർസൈസ് ചെയ്യാം. പ്രസന്നതയോടെ ജോലി തുടങ്ങാൻ ഇതുപകരിക്കും. ബെഡിലോ കട്ടിലിലോ ഇരുന്ന് ജോലി ചെയ്യാൻ മുതിരരുത്. കൃത്യമായ ബാക്ക് സപ്പോർട്ടുള്ള ചെയറുകൾതന്നെ വേണം തിരഞ്ഞെടുക്കാൻ. ഈസി ചെയർ ഇല്ലെങ്കിൽ ഒരു തലയണവെച്ച് സംവിധാനമൊരുക്കാം. അൽപം ഉയരത്തിൽ വെക്കാവുന്ന തരത്തിൽ തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കണം. 20-30 മിനിറ്റിലധികം ഒരിക്കലും ഒരേ പൊസിഷനിൽ ഒറ്റിയിരിപ്പ് വേണ്ട. ഓരോ ഇടവേളകളിലും എഴുന്നേറ്റ് വീടു മൊത്തം ഒന്ന് റൗണ്ടടിച്ച് തിരികെ വീണ്ടും ഇരിക്കാം.
ഒപ്പം കഴുത്തുകൊണ്ടുള്ള അൽപം വ്യായാമങ്ങളും നട്ടെല്ലിന് ആയാസം കിട്ടുന്ന സ്ട്രെച്ചിങ് എക്സർസൈസുകളും ചെയ്യാം. ഓരോ മണിക്കൂറിലും ശരീരം പിണച്ചുവെച്ചുള്ള വ്യായാമങ്ങളും തുടരണം. മുതുക് താഴ്ത്തി കൈവിരൽകൊണ്ടു കാൽപാദം തൊടുന്ന തരത്തിലുള്ള വ്യായാമങ്ങൾ ദിവസം കുറഞ്ഞത് നാലു തവണയെങ്കിലും ചെയ്താൽ നടുവേദനക്ക് പിടികൊടുക്കേണ്ടിവരില്ല. നേരേത്ത നടുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവ അലട്ടുന്നവരാണെങ്കിൽ ഡോക്ടറുടെയോ ഫിസിയോ തെറപ്പിസ്റ്റിെൻറയോ നിർദേശം തേടി മാത്രമേ ഇത്തരം വ്യായാമങ്ങൾ ചെയ്യാവൂ.
ഫാമിലി മൊത്തം വീട്ടിലായതോടെ പതിവിലും തിരക്കിലായിരിക്കും വീട്ടിലെ സ്ത്രീകൾ. ജോലി ഒഴിഞ്ഞ നേരമില്ലാത്തതിനാൽ വ്യായാമത്തെ കുറിച്ച് ഓർക്കാൻ പോലും ഇവർക്ക് സമയമുണ്ടാകില്ല. എന്നാൽ, ജോലിക്കിടയിൽ തന്നെ സ്ത്രീകൾക്ക് രസകരമായി ചെയ്യാൻ നിരവധി വ്യായാമമുറകളുണ്ട്. അടുക്കളയിലെ ഉപകരണങ്ങൾ തന്നെ ഇതിന് മതിയാവും. ഒരു ലിറ്റർ ഒഴിഞ്ഞ മിനറൽ വാട്ടർ ബോട്ടിലുകളിൽ വെള്ളം നിറച്ച് ഡംബൽ പോലെ ഉപയോഗിച്ചാൽ കൈകളിലെ പേശികൾക്ക് ബലം ലഭിക്കും. രണ്ടു കൈകളിലും ബോട്ടിലുകൾ വെച്ച് വ്യായാമം ചെയ്താൽ വളരെ നല്ലത്. 20 പ്രവാശ്യം രണ്ടു തവണയായി ചെയ്താൽ തന്നെ മതിയാകും. തോളെല്ലിെൻറ ബലത്തിന് വാട്ടർ ബോട്ടിലുകൾ കൈയിൽ വെച്ച് സാവധാനം മുകളിലോട്ട് പൊക്കി, അതേപോലെ താഴ്ത്തുക.
മുട്ടുവേദനകൊണ്ടു ബുദ്ധിമുട്ടുന്നവരല്ലെങ്കിൽ ഇരുന്ന് എഴുന്നേൽക്കുന്ന സ്ക്വാട്ട്സ് എക്സർസൈസ് ചെയ്യാം. ഇതിനായി ഒന്നോ രണ്ടോ കിലോ ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ കാൽപാദങ്ങളിൽ വെച്ച് ഇരുന്ന് എഴുന്നേൽക്കാം. ഒരുകാൽ മുന്നോട്ടുവെച്ച് രണ്ടാമത്തെ കാൽ ബെൻഡ് ചെയ്തുള്ള ലഞ്ചസ് വ്യായാമങ്ങൾ അടുക്കളയിലിരുന്നുതന്നെ സ്ത്രീകൾക്ക് ചെയ്യാം. ഇതൊന്നും സാധ്യമല്ലെങ്കിൽ ബെഡിൽ റിലാക്സ് ചെയ്ത് മലർന്നുകിടന്ന് തലയുയർത്തി അഞ്ച് സെക്കൻഡിന് ശേഷം താഴ്ത്തുക. കിടന്നു കാലിെൻറ ഭാഗവും നെഞ്ചിെൻറ ഭാഗവും ഉയർത്തിയുള്ള വ്യായാമവും ചെയ്യാം. ദിവസം 10 മിനിറ്റെങ്കിലും ഇതിനായി മാറ്റിവെക്കണമെന്ന് മാത്രം. കുട്ടികളെയും സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്യാൻ പ്രേരിപ്പിക്കാം. ഇടവേളകളിൽ കുടുംബം കൂട്ടത്തോടെ ചെയ്യാനായാൽ അതു രസകരമായി തുടരാനും കഴിയും.
നിലവിൽ ഫിസിയോതെറപ്പി ചെയ്യുന്നവരെല്ലാം ഇപ്പോൾ ഒന്നും ചെയ്യാനാവാതെ വീട്ടിലായിരിക്കും. ഇത്തരക്കാർക്ക് പൊതുവെ ഹോട്ട്പാക്ക് കൊണ്ടുള്ള വ്യായാമം ചെയ്യാം. വേദന തോന്നുന്നിടത്ത് ഹോട്ട്പാക്ക് വെച്ചുള്ള വ്യായാമമാണിത്. എന്നാൽ, കൂടുതൽ കാര്യങ്ങൾ ചെയ്യുംമുമ്പ് കൃത്യമായ ഉപദേശം ഫിസിയോതെറപ്പിസ്റ്റിൽനിന്ന് നേടിയിരിക്കണം.
വീട്ടിലിരിക്കേണ്ട വിലക്കിെൻറ കാലമാണെങ്കിലും വിലക്കുകളില്ലാതെ വ്യായാമം തുടരാനുള്ള സുന്ദരമായ കാലമാണിതെന്ന് തിരിച്ചറിവുണ്ടായാൽ മാത്രം മതി. ബാക്കിയെല്ലാം താനേ ശരിയാവും. സമയമില്ലെന്നു പറഞ്ഞ് ഉഴപ്പി മുങ്ങിയവർക്ക് വരദാനംപോലെ ഇഷ്ടക്കണക്കിന് സമയം ലഭിച്ചിരിക്കുകയാണിപ്പോൾ. ഇനിയെങ്കിലും എക്സ്ക്യൂസുകൾ പറയുന്നത് ഒഴിവാക്കിയാൽ, എക്സ്ട്രാ എനർജിയോടെ ജീവിതത്തെ സുന്ദരമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.