ദുബൈ: യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഹോപ്പിെൻറ നിർമാണം അന്തിമ ഘട്ടത്തിലേ ക്ക്. ഹോപ്പിെൻറ പുറംചട്ടയിലെ അവസാന ഭാഗം സ്ഥാപിക്കുന്ന ചടങ്ങിൽ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ൈശഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം ഉൾപ്പെടെയുള്ള നേതാക്കൾ പെങ്കടുത്തു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിൽ 150ഒാളം ഇമറാത്തി എൻജിനീയർമാരുടെയും ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിലാണ് ‘ഹോപ്പ്’ ഒരുക്കുന്നത്.
രാജ്യം ചരിത്രമെഴുതാനുള്ള യാത്രയിലാണെന്നും ലോകത്തിന് ബഹിരാകാശ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അറിവു പകരാൻ നമുക്ക് കഴിയുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് നമ്മുടെ നിഘണ്ടുവിൽ ഇല്ലെന്നും ഹോപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും അവരുടെ പ്രയത്നത്തിന് ഫലമുണ്ടാകുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.