ഷാര്‍ജ: ഷാര്‍ജ നാഷനല്‍ പെയിൻറിന് സമീപം വ്യവസായ മേഖല 15ലെ ലേബര്‍ ക്യാമ്പില്‍ മാസങ്ങള ായി ശമ്പളം മുടങ്ങി ദുരിത ജീവിതം അനുഭവിക്കുന്ന ഏഷ്യൻ തൊഴിലാളികൾക്ക് സഹായഹസ്തവുമായി പെയ്സ് എജുക്കേഷൻ ഗ്രൂപ് രംഗത്തെത്തി. തൊഴിലാളികൾ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട പെയ്സ് ഗ്രൂപ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജിയാണ് വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായമെത്തിക്കാൻ നിർദേശം നൽകിയത്. തുടർന്ന് പെയ്സ് ഗ്രൂപ് ഡയറക്ടർമാരായ അസിഫ് മുഹമ്മദ്, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം തുടങ്ങിയവർ അവശ്യ സാധനങ്ങളുമായി ക്യാമ്പിലെത്തി. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ, പെയ്സ് ഇൻറർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അവർക്കൊപ്പമുണ്ടായിരുന്നു.
അഞ്ഞൂറിലധികം തൊഴിലാളികൾക്ക് ദൈനംദിന ജീവിതത്തിന് അത്യാവശ്യമുള്ള പലവ്യഞ്ജന വസ്തുക്കൾ ലോറികളിലായി ക്യാമ്പിലെത്തിച്ചു. അരി, ആട്ട ഓയിൽ പഞ്ചസാര പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവക്ക് പുറമെ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി.അൽ ഷംസി മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ക്യാമ്പ് സന്ദർശിച്ച് ആവശ്യമായ മെഡിക്കൽ സഹായങ്ങളും മരുന്നുകളും നൽകി. തുടർന്നും സഹായിക്കാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. നസ്രീൻ ബാനു, ഡോ. മഞ്ജു റെജി, മുഹ്സിൻ കട്ടയാട്ട് തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം നിർദേശങ്ങളുമായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.