ദുബൈ: അഞ്ചുമാസം മുമ്പ് മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ തുട ങ്ങി. കൊല്ലം പുന്നത്തല വിദ്യചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷിെൻറ (43) വിചാരണയാണ് ദുബൈ കോടതിയിൽ തുടങ്ങിയത്. യുഗേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2019 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. രാവിലെ 10ഓടെ വിദ്യയുടെ ഒാഫിസിലെത്തിയ യുഗേഷ് ഇവരെ വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം കുത്തിെക്കാലപ്പെടുത്തുകയായിരുന്നു.
അന്നുതന്നെ ജബൽ അലിയിൽനിന്ന് യുഗേഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിെൻറ പേരിലാണ് കൊലപ്പെടുത്തിയതെന്നാണ് യുഗേഷിെൻറ വാദം. എന്നാൽ, നാട്ടിൽ വിദ്യയുടെ പേരിൽ യുഗേഷ് എടുത്ത വായ്പയുടെ ബാധ്യത തീർക്കാനാണ് ഇവർ ദുബൈയിലെത്തിയത്. കൊലപാതകത്തിന് ഒരുമാസം മുമ്പാണ് യുഗേഷ് വിസിറ്റിങ് വിസയിൽ ദുബൈയിലെത്തിയത്. മൂന്നുതവണ ഇവർ ദുബൈയിൽ കണ്ടുമുട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.