ഷാർജ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ മോഷ്ടിച്ച 48കാരനായ ഏഷ്യക ്കാരനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1,08,400 ദിർഹം വിലമതിക്കുന്ന സ്വർണ ബി സ്കറ്റ് കണ്ടെടുത്തു. ഷാർജ സെൻട്രൽ സൂക്കിലെ ജ്വല്ലറി ഉടമകളെയാണ് ഇയാൾ കബളിപ്പിച്ച ത്. കച്ചവടം ഉറപ്പിച്ച് സ്വർണം കൈക്കലാക്കിയ പ്രതി പണം താമസസ്ഥലത്ത് വെച്ച് കൈമാറാമെന ്ന് ഉറപ്പ് നൽകി.
സ്വർണം വാങ്ങുന്നെന്ന് ആളുകൾ അറിയണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെ ന്നും തെൻറ സഹോദരിക്ക് സ്വർണം പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടുവെന്നും ഇരക ൾ ചൂണ്ടിക്കാട്ടി. അൽ ഖാസിമി പ്രദേശത്തെ പ്രതിയുടെ അപ്പാർട്ട്മെൻറിൽ വെച്ചാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. അവിടെ എത്തിയ ജ്വല്ലറിക്കാരോട് സ്വർണ ബാറുകൾ കൈമാറാൻ അഭ്യർഥിച്ചു. അവ അകത്തുള്ള സഹോദരിക്ക് കാണിച്ചു കൊടുക്കാനാണെന്ന് പറഞ്ഞ് പറ്റിച്ച പ്രതി, മറു വാതിലിലൂടെ മുങ്ങുകയായിരുന്നു. പരാതി ലഭിച്ച ഉടൻ അന്വേഷണം നടത്തുകയും പ്രതി കടന്നു കളയാൻ സാധ്യതയുള്ള എല്ലാ മാർഗങ്ങളും അടച്ച് പിടികൂടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട
ദുബൈ: ദുബൈയില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി നാലു പേർ പിടിയിൽ. മറ്റൊരു രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 5,656 കിലോ കാപ്ടഗണ്‍ ഗുളികകളാണ് പൊലീസ് പിടിച്ചത്. പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിെൻറ കണ്ണികളാണ്. 3.58 കോടി ദിർഹം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. വൈദ്യുതി കമ്പികള്‍ ചുറ്റുന്ന റീലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പിടിയിലായ നാലു പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. ജബല്‍അലി തുറമുഖത്ത് ഇലക്ട്രിക് കേബിള്‍ എന്ന വ്യാജേന ഇറക്കിയ മയക്കുമരുന്ന് ശേഖരം ഷാര്‍ജ തുറമുഖം വഴി മറ്റൊരു അറബ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. തുറമുഖത്ത് സൂക്ഷിച്ച ചരക്ക് സംബന്ധിച്ച് സംശയുണ്ടായിരുന്നതിനാല് 15 ദിവസമായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘത്തലവനും പിടിയിലായിട്ടുണ്ട്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മജ്ഗൻ അബ്ദുല്ല ഖലീഫ അൽ മാറിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്വേഷണ സംഘത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല് നഹ്യാന് നേരിട്ടെത്തി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.