അബൂദബി: ട്രക്കിനു പിന്നിൽ ബസ് ഇടിച്ചുകയറി ആറുപേർ മരിച്ചു. ബസിലുണ്ടായിരുന്ന 19 പേർ ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ അബൂദബി അൽ റഹ ബീച്ചിന് എതിർവശം ശൈഖ് സായിദ് ബിൻ സു ൽത്താൻ സ്ട്രീറ്റിലാണ് സംഭവം. ട്രക്കിന് മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹന ഡ്രൈവറുടെ അ ശ്രദ്ധമായ പെരുമാറ്റത്തെ തുടർന്നാണ് ട്രക്ക് ഡ്രൈവർ പെട്ടെന്നു ബ്രേക്കിട്ടത്. ഇതോടെ പിന്നിലെത്തിയ ബസ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
മരിച്ചവരിൽ പാകിസ്താൻ സ്വദേശിയായ ഡ്രൈവറും നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഉൾപ്പെടുന്നു. പരിക്കേറ്റ 19 പേരിൽ 16 പേരും നേപ്പാൾ സ്വദേശികളാണെന്ന് നേപ്പാൾ എംബസി സ്ഥിരീകരിച്ചു.
അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻ സെക്ടറിലെ ഓപറേഷൻ ഡിപ്പാർട്ട്മെൻറിലും കൺട്രോൾ സെൻററിലും വ്യാഴാഴ്ച രാവിലെ അപകടം സംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ച ഉടൻ പൊലീസ് പട്രോളിങ് വിഭാഗവും പാരാമെഡിക്കൽ ടീമും സംഭവസ്ഥലത്തെത്തി. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും പൊലീസ് നേതൃത്വം നൽകി. പരിക്കേറ്റവരിൽ ചിലർക്ക് മൊബൈൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. സാരമായ പരിക്കുള്ളവരെ വിദഗ്ധ ചികിത്സക്കായി തൊട്ടടുത്ത ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അപകടത്തെ തുടർന്ന് ശൈഖ് സായിദ് പാലത്തിലൂടെയുള്ള വാഹനങ്ങളെ അൽ മക്ത പാലം വഴി തിരിച്ചുവിട്ടു.
ട്രക്കിെൻറ മുന്നിൽ പോയ വാഹനത്തിെൻറ അശ്രദ്ധയും ബസിെൻറ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി അബൂദബി ട്രാഫിക് പൊലീസ് ഇൻവെസ്റ്റിഗേഷൻ മേധാവി മേജർ അബ്ദുല്ല ഖാമിസ് അൽ അസീസി വ്യക്തമാക്കി. ഡ്രൈവർമാരും റോഡ് ഉപയോക്താക്കളും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് പൊലീസ് ഒാർമിപ്പിച്ചു. റോഡുകളിലെ അനുവദനീയ വേഗം പാലിക്കണമെന്നും റോഡ് സുരക്ഷക്ക് പ്രതികൂലമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അബ്ദുല്ല ഖാമിസ് അൽ അസീസി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരിയും ബാഹ്യ പ്രദേശങ്ങളിലെ ട്രാഫിക് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഷെഹിയും അപകട സ്ഥലത്തെ സുരക്ഷ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.