ദുബൈ: മയക്കുമരുന്നിന് അടിമയായ കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെക്കുന്നതിനു പക രം അധികാരികളെ അറിയിച്ച് ഫലപ്രദമായ പുനരധിവാസ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെെയത്തിക്കണമെന്ന് ദുബൈ പൊലീസ്. ലഹരി അടിമയാണെന്ന വിവരം പുറത്തറിഞ്ഞാൽ ഉണ്ടാവുന്ന നാണക്കേട് ഭയന്ന് പലരും ഇക്കാര്യം മൂടിവെക്കുകയാണ് പതിവ്. ഇത് കാര്യം കൂടുതൽ വഷളാക്കും. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള എല്ലാ സാധ്യതകളും ഇതോടെ അടഞ്ഞേക്കാം.
സമൂഹത്തിെൻറ പിന്തുണയോടെ മാത്രമേ മയക്കുമരുന്നിനെതിരായ പോരാട്ടം വിജയിക്കൂവെന്നും ദുബൈ പൊലീസ് ഹിമായ ഇൻറർനാഷനൽ സെൻറർ മാനേജർ കേണൽ അബ്ദുല്ല മതാർ അൽ ഖയാത് പറഞ്ഞു. കുട്ടികൾ മയക്കുമരുന്ന് വലയിൽ കുടുങ്ങുന്നതിൽനിന്ന് രക്ഷിക്കുന്നതിലും കുടുംബത്തിന് പങ്കുണ്ട്. ലഹരിവിപത്തിനെതിരെ ബോധവത്കരണത്തിന് ദുബൈ പൊലീസ് ഹിമായ സെൻറർ ഒരുക്കിയ വിഡിയോ ക്ലിപ് മത്സരത്തിൽ വിവിധ രാജ്യക്കാരായ 250 ലേറെ വിദ്യാർഥികൾ പങ്കുചേർന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.