ദുബൈ: ആഗോള വിപണിയിലെ മുൻനിരക്കാരായ വ്യവസായ നായകർ എന്നും സ്വയം നവീകരിച്ചുകൊണ് ടിരിക്കും. അതിശക്തമായ മത്സരം നടക്കുന്ന വ്യവസായ ലോകത്ത് മുൻനിരയിൽ തുടരുന്നതി ന്, കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന് അത് സുപ്രധാനമാണ്. ആഗോള വാണിജ്യ തലസ്ഥാനമായ യു.എ.ഇയിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന കമോൺ കേരള വാണിജ്യ-സാംസ്കാരിക മേളയിലെ ബിസിനസ് സെഷനിൽ പ്രധാനമായും ശ്രദ്ധയൂന്നുന്ന ഒരു ഘടകം അതാണ്. വിവിധ രംഗങ്ങളിലെ വിദഗ്ധർ പെങ്കടുക്കുന്ന ചർച്ചകൾക്ക് പുറമേ ഒരുദിവസം വ്യവസായ സംരംഭകർ, ചീഫ് എക്സിക്യൂട്ടിവ്, ഒാപറേഷൻസ്, ഫിനാൻസ് ഒാഫിസർമാർ, അഡ്വൈസർമാർ തുടങ്ങിയ മുൻനിര ഉദ്യോഗസ്ഥർക്കും നവസംരംഭകർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ ‘ബോസസ് ഡേ ഒൗട്ട്’ പൂർണമായും ജേതാക്കൾക്കുള്ള ശിൽപശാലയാണ്. നിങ്ങളുടെ സ്ഥാപനത്തിൽ എങ്ങനെ സാന്നിധ്യം അറിയിക്കണമെന്നും മറ്റൊരിടത്ത് എപ്രകാരം ശ്രദ്ധേയനാവണമെന്നുമുള്ള തിരിച്ചറിവ് ഒാരോ മുൻനിര നായകനും ഒഴിവാക്കാനാവാത്തതാണ്.
കൂടെയുള്ളവരുടെ മനസ്സ് വായിക്കുവാനുള്ള കഴിവ് സുപ്രധാനമാണ്. ഒപ്പം സമ്മർദങ്ങളെ കീഴ്പ്പെടുത്തി ഏറ്റവും മികച്ച രീതിയിൽ േജാലിയും സ്ഥാപനവും കുടുംബ ജീവിതവും ഒരുപോലെ സന്തുഷ്ടവും സന്തുലിതവുമായി മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ട വിദ്യയും അറിഞ്ഞിരിക്കണം. ഒരു ഒാഫിസിൽ, പൊതുവേദിയിൽ, പാർട്ടിയിൽ ചെല്ലുേമ്പാൾ നമ്മൾ ശ്രദ്ധാകേന്ദ്രമായി മാറണം. ഇതിനെല്ലാമുള്ള ഏറ്റവും അനുയോജ്യമായ പരിശീലനമാണ് ബോസസ് ഡേ ഒൗട്ട് സമ്മാനിക്കുന്നത്.നിരവധി വ്യവസായ പ്രമുഖരുടെയും ബോളിവുഡിലെ മുൻനിര താരങ്ങളുടെയും ലോക പ്രശസ്ത മോട്ടിവേഷനൽ ഗുരു അർഫീൻ ഖാൻ, ഹാപ്പിനസ് ട്രെയ്നർ ഗിരീഷ് ഗോപാൽ, ലോകപ്രശസ്ത പ്രഭാഷകൻ മനോജ് വാസുദേവൻ, മെൻറലിസ്റ്റ് ആദി, കോർപറേറ്റ് പരിശീലക രേണുക സി. ശേഖർ എന്നിവരാണ് നിങ്ങൾക്കൊപ്പമുണ്ടാവുക. അക്ഷരാർഥത്തിൽ ഒരു ഫിനിഷിങ് സ്കൂൾ ആയിരിക്കും രാവിലെ മുതൽ വൈകീട്ടുവരെ നീളുന്ന ഇൗ കൂടിയിരിപ്പ്. പെങ്കടുക്കുന്ന ഒരോ വ്യക്തിയുമായും ആശയവിനിമയം നടത്തി മുന്നോട്ടുപോകുന്ന പരിപാടിയിലേക്ക് പ്രവേശനം പരിമിതമാണ്. തങ്ങളുടെ എക്സിക്യൂട്ടിവുകളെ കൂടുതൽ മികവുറ്റവരാക്കാൻ ആഗ്രഹിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾക്ക് 0555129847 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.