ഷാര്‍ജ: ജീപ്പാസ് യൂഫെസ്റ്റ് നാലാം പതിപ്പില്‍ ഷാർജ ഇന്ത്യൻ സ്കൂൾ ഓവറോള്‍ കിരീടം നിലനിർത്തി. ഇന്ത്യൻ സ്കൂള്‍ റാസൽ ഖൈമ റണ്ണേഴ്സ് അപ്പായി. ദ മോഡൽ സ്കൂൾ അബൂദബിയാണ് സെക്കൻഡ് റണ്ണറപ്പ്. ഷാർജ അമിറ്റി സ്കൂളില്‍ നടന്ന കലാശപ്പോരാട്ടം കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിയത്. ഓരോ സ്കൂളുകളും വീറും വാശിയുമേറിയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കേരളത്തില്‍നിന്ന് വിധി നിർണയിക്കാനെത്തിയ ജൂറി അംഗങ്ങൾ പറഞ്ഞു. ചലച്ചിത്ര താരങ്ങളടക്കമുളള മുപ്പതോളം പ്രതിഭകളാണ് യൂഫെസ്റ്റ് മത്സരങ്ങള്‍ വിലയിരുത്തി മാര്‍ക്കിടാന്‍ ജൂറിയായെത്തിയത്.
ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളായതിനാല് ഗ്രാൻഡ് ഫിനാലെയിലെ വിധിനിര്‍ണയം ദുഷ്കരമായെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കലാപ്രതിഭകൾക്ക് പ്രോത്സാഹനവും പിന്തുണയുമൊരുക്കി ഹിറ്റ് എഫ്.എം അവതാരകർ മേളനഗരിയിലുണ്ടായിരുന്നു. രണ്ടായിരത്തിലധികം പ്രതിഭകളാണ് ഗ്രാൻഡ് ഫിനാലെയില്‍ മാറ്റുരച്ചത്. മത്സരിക്കാനെത്തിയ കുട്ടികള്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യ സൗജന്യമായി ഒരുക്കിയതും ശ്രദ്ധേയമായി. ഊട്ടുപുരയും കലവറയും മണലാരണ്യത്തിലെ കലോത്സവത്തിലും ഒരുങ്ങിയപ്പോള്‍ കേരളത്തിലെ കലോത്സവത്തോടും കിടപിടക്കുന്നതായി യൂഫെസ്റ്റിെൻറ സംഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.