ഷാര്‍ജ: കേരള സംസ്ഥാന യുവജനോത്സവത്തിെൻറ ചിട്ടവട്ടങ്ങളും ആവേശവും ഉൾക്കൊള്ളുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവമായ ജീപ്പാസ് യൂഫെസ്റ്റ് സീസൺ നാലിെൻറ ഗ്രാൻറ് ഫിനാലേക്ക് ഷാർജ അമിറ്റി സ്കൂളിൽ വർണാഭമായ തുടക്കം. മൂന്ന് സോണല്‍ മത്സരങ്ങള്‍ക്കുശേഷമാണ് വിവിധ എമിറേറ്റുകളിലെ സ്കൂളുകള്‍ ഫൈനല്‍ പോരാട്ടത്തിന് വേദികളിലെത്തിയത്. അഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊതു അവധിദിനമായ വെള്ളിയാഴ്ച കലാപരിപാടികൾ ആസ്വദിക്കാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും നാട്ടിലെ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കലാസ്നേഹികൾ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടൽ.
സംഘനൃത്തം, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് സോളോ, ഫാന്‍സിഡ്രസ്, ലളിതഗാനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളാണ് ആദ്യദിനം അരങ്ങിലെത്തിയത്. ഒാരോ ഇനത്തിലും വിദഗ്ധരായ വിധികർത്താക്കളാണ് മൂല്യനിർണയം നടത്തുന്നത്. നാല് എഡിഷൻ പിന്നിടുന്ന യൂഫെസ്റ്റ് യു.എ.ഇയിലെ വിദ്യാർഥികളുടെയും മനസ്സിൽ ശ്രദ്ധേയമായ സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് മുഖ്യസംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് എം.ഡി ജൂബി കുരുവിള പറഞ്ഞു. ഒാരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വമ്പിച്ച വർധനയാണുള്ളത്. നിലവാരമുള്ള കൂടുതൽ ഇനങ്ങളും അനുബന്ധ മത്സരങ്ങളും ഒരുക്കിയത് മേളയെ ജനപ്രിയമാക്കി. കണ്ണഞ്ചിപ്പിക്കുന്ന അറബിക് ശില്പചാതുരി നിറഞ്ഞ ഭീമന് ട്രോഫിയാണ് ഇത്തവണ ഓവറോള്‍ ചാമ്പ്യന്മാര്ക്കായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയുടെ അനാച്ഛാദനം ദുബൈയിലെ മുൻനിര റേഡിയോ ചാനലായ ഹിറ്റ് എഫ്.എം സ്റ്റുഡിയോയില്‍ നടന്നു. ജീപാസ് ഇലക്ട്രോണിക്സ് ജനറല്‍ മാനേജര്‍ മാത്യു ഉമ്മന്‍, ബൈജൂസ് ആപ്പ് വൈസ് പ്രസിഡൻറ് ബിജു അമല്‍ കൈത്തേരി, ‘ഗൾഫ് മാധ്യമം’ യു.എ.ഇ മാർക്കറ്റിങ് മാനേജർ ഹാഷിം െജ.ആർ, ഏഷ്യാനെറ്റ് ന്യൂസ് മിഡിൽ ഇൗസ്റ്റ് ബ്യൂറോ ചീഫ് കെ.ആർ. അരുൺകുമാർ, ഹിറ്റ് എഫ്.എമ്മിലെ ജനപ്രിയ താരങ്ങളായ മിഥുൻ രമേശ്, നൈല ഉഷ, അർഫാസ്, നിമ്മി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ്, ആഡ് സപീക്ക് പ്രതിനിധികളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.