ഷാർജ: ആസ്ട്രേലിയയിൽനിന്നുള്ള അഞ്ചുവയസ്സുകാരി മേലയാണ് ഗിന്നസ് വേൾഡ് റെക്കോഡ് യ ജ്ഞം സാധ്യമാക്കിയ എഴുത്തുകാരുടെ കൂട്ടത്തിലെ കുഞ്ഞുപ്രതിഭ. കവിതകളെയും കഥകളെയു ം സ്നേഹിക്കുന്ന മേല ഇതിനകം രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് ഒപ്പിടാനുള്ള ആകാംക്ഷയുമായി മുതിർന്ന എഴുത്തുകാർ ഇരിക്കുമ്പോൾ വായനയുടെ തിരക്കിലായിരുന്നു കുഞ്ഞെഴുത്തുകാരി.
കുഞ്ഞാണെങ്കിലും എഴുത്തിൽ തെരഞ്ഞെടുക്കുന്നത് ഗൗരവ വിഷയങ്ങളാണ്. ലോകത്താകമാനം ചിതറിക്കിടക്കുന്ന അഭയാർഥി കുട്ടികളുടെ കൂടെയും പ്രകൃതിയുടെ വിലാപങ്ങളെ ആശ്വസിപ്പിച്ചും മേലയെ കാണാം. കുഞ്ഞായിരിക്കുമ്പോൾതന്നെ തുടങ്ങിയതാണ് മേലയിലെ അക്ഷരസ്നേഹമെന്ന് രക്ഷിതാക്കൾ പറഞ്ഞു. മേലയുടെ സഹോദരൻ ആറു വയസ്സുകാരൻ മിലനും എഴുത്തുവഴിയിൽതന്നെ. ഗിന്നസ് റെക്കോഡിൽ പങ്കെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മേലയും മിലനും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.